ആക്രമണങ്ങൾ ഒറ്റപ്പെട്ട സംഭവം; പർവതീകരിച്ചു കാണേണ്ടതില്ലെന്ന് വി ശിവൻകുട്ടി

By Trainee Reporter, Malabar News
V Sivankutty about national strike
Ajwa Travels

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി നയങ്ങൾക്കെതിരെ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്കിൽ സംസ്‌ഥാനത്ത്‌ ഉണ്ടായ ആക്രമണങ്ങൾ ഒറ്റപ്പെട്ട സംഭവം മാത്രമാണെന്ന് തൊഴിൽമന്ത്രി വി ശിവൻകുട്ടി. ഒറ്റപ്പെട്ട സംഭവങ്ങളെ പർവതീകരിക്കരുതെന്നും അത്യജ്‌ജ്വലമായ സമരത്തിനാണ് പ്രാധാന്യം കൊടുക്കേണ്ടതെന്നും മന്ത്രി പ്രതികരിച്ചു.

പണിമുടക്കിന് നേതൃത്വം നൽകുന്നത് ഏതെങ്കിലും സംസ്‌ഥാനത്തിന്റെ ഭരണകക്ഷിയല്ല. ട്രേഡ് യൂണിയനുകൾ ആണ്. ദേശീയ അടിസ്‌ഥാനത്തിലുള്ള 12 ഓളം വരുന്ന ട്രേഡ് യൂണിയനുകളും സംസ്‌ഥാന അടിസ്‌ഥാനത്തിലുള്ള 32 ഓളം ട്രേഡ് യൂണിയനുകളാണ് പണിമുടക്കിന് നേതൃത്വം നൽകുന്നത്. ഇന്ധനവിലയും തൊഴിലില്ലായ്‌മയും വിലക്കയറ്റവും അടക്കമുള്ള പ്രശ്‌നങ്ങളിൽ തീരുമാനം ഉണ്ടാക്കാനാണ് സമരം നടക്കുന്നത്.

ജനങ്ങളെ ബാധിക്കുന്ന സമരമല്ല. ഇന്നുണ്ടായ ആക്രമണങ്ങൾ ഒറ്റപ്പെട്ടത് മാത്രമാണ്. ഇതിനെയൊന്നും പർവതീകരിച്ചു കാണേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. പണിമുടക്ക് തുടരുന്നതിനിടെ പലയിടത്തും ഇന്ന് രാവിലെ മുതൽ സമരക്കാർ വാഹനങ്ങൾക്കും തൊഴിലാളികൾക്കും നേരെ പ്രതിഷേധിച്ചിരുന്നു. നിരവധി സ്‌ഥാപനങ്ങളിൽ ജോലി ചെയ്യാനെത്തിയ ജീവനക്കാരെ തിരിച്ചയച്ചു. സ്വകാര്യ വാഹനങ്ങളിലും ടാക്‌സിയിലും സഞ്ചരിച്ചവർക്കും സമാന അനുഭവമാണ് ഉണ്ടായത്.

Most Read: റേഷൻ ഇനി വീട്ടുപടിക്കൽ; പദ്ധതിയുമായി പഞ്ചാബ് സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE