തൃശൂർ: ഒൻപത് ജില്ലകളിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് വേണ്ടി ബിജെപി കള്ളപ്പണം എത്തിച്ചുവെന്ന് കൊടകര കള്ളപ്പണകേസ് അന്വേഷണ സംഘം കോടതിയിൽ. തൃശൂർ, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, പത്തനംതിട്ട , എറണാകുളം, ആലപ്പുഴ, പാലക്കാട് എന്നീ ജില്ലകളിലാണ് പണം എത്തിച്ചത്.
ഇരിങ്ങാലക്കുട കോടതിയിലാണ് അന്വേഷണ സംഘം റിപ്പോർട് സമർപ്പിച്ചത്. അതേസമയം, പണം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ധർമരാജൻ സമർപ്പിച്ച ഹരജി ഈ മാസം 11ന് പരിഗണിക്കാനായി മാറ്റി. ബിജെപി നേതാക്കളുടെ പ്രേരണ മൂലമാണ് ധർമരാജൻ ഹരജി നൽകിയതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പണത്തിന്‍റെ ഉറവിടം വ്യക്‌തമാക്കാൻ ഇത്തവണയും ധർമരാജനായില്ല.
Also Read: ആരാധനാലയങ്ങളുടെ മറവിൽ കള്ളപ്പണം വെളുപ്പിച്ചു; കുഞ്ഞാലിക്കുട്ടിക്ക് എതിരെ കെടി ജലീൽ