കൊച്ചി: കൊല്ലം തെൻമലയിൽ പരാതിക്കാരനെ പോലീസ് മർദ്ദിച്ച സംഭവം സംബന്ധിച്ച സർക്കാർ വിശദീകരണത്തിൽ അതൃപ്‌തി പ്രകടിപ്പിച്ച് ഹൈക്കോടതി. പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തി എന്നാരോപിച്ച് കേസെടുത്തതിൽ വിശദീകരണം നൽകാൻ കോടതി നിർദ്ദേശിച്ചു.
സിസിടിവി ദൃശ്യങ്ങളില്ലെങ്കിൽ എന്തിന്റെ അടിസ്‌ഥാനത്തിലാണ് കേസുമായി മുന്നോട്ടു പോകുന്നതെന്നും കോടതി ചോദിച്ചു.
‘സിസിടിവി ദൃശ്യങ്ങൾ ഇല്ലെന്ന് മുൻപ് പറഞ്ഞ പോലീസ് ദൃശ്യങ്ങൾ വീണ്ടെടുക്കാൻ ശ്രമിക്കുന്നുവെന്ന് ഇപ്പോൾ പറയുന്നത് അംഗീകരിക്കാനാകില്ല. എന്ത് അടിസ്‌ഥാനത്തിൽ ആണ് ഇത്തരം റിപ്പോർട്ടുകൾ കോടതിക്ക് നൽകുന്നത്. സർക്കാർ കർശന നടപടി എടുത്താൽ മാത്രമേ പ്രശ്‌നക്കാരായ പോലീസ് ഉദ്യോഗസ്‌ഥർക്ക് നിയമ വ്യവസ്‌ഥയെ പേടിയുണ്ടാകൂ’, കോടതി പറഞ്ഞു.
ഉറുകുന്ന് ഇന്ദിരാ നഗറിൽ രാജീവൻ നൽകിയ ഹരജിയിലാണ് കോടതിയുടെ വിമർശനം. പരാതിക്ക് രസീത് ചോദിച്ചതിന് സിഐ കവിളത്ത് അടിക്കുകയും വിലങ്ങിടീച്ച് കൈവരിയിൽ കെട്ടിയിടുകയും ചെയ്‌തു എന്നാണ് പരാതി.
Most Read: വിവാഹപ്രായ ഏകീകരണ ബില്‍ സ്‌റ്റാൻഡിംഗ് കമ്മിറ്റിക്ക്; നടപ്പാക്കാൻ രണ്ട് വർഷം സാവകാശം