ട്വന്റി ട്വന്റി പഞ്ചായത്തിൽ സംഘർഷം; സിപിഎം നേതാക്കളടക്കം 40 പേർക്കെതിരെ കേസ്

By News Desk, Malabar News
Conflict in Twenty20 panchayat; The case is against 40 people, including CPM leaders
Ajwa Travels

കൊച്ചി: ട്വന്റി ട്വന്റി ഭരിക്കുന്ന എറണാകുളം മഴുവന്നൂർ പഞ്ചായത്തിൽ ആസൂത്രണ സമിതി യോഗത്തിൽ പങ്കെടുക്കാനെത്തിയ ട്വന്റി ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബിനെ തടഞ്ഞതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ പോലീസ് 3 കേസ് രജിസ്‌റ്റർ ചെയ്‌തു.

സാബു ജേക്കബിനെ തടഞ്ഞതിനും കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിനും എഎസ്‌ഐയെ കയ്യേറ്റം ചെയ്‌തതിനുമാണ് കേസ്. ചീഫ് കോർഡിനേറ്ററെ തടഞ്ഞതിന് സിപിഎം, കോൺഗ്രസ് പ്രാദേശിക നേതാക്കളടക്കം നാൽപത് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് കണ്ടാലറിയാവുന്ന നാന്നൂറ് പേർക്കെതിരെയും എഎസ്‌ഐയെ കയ്യേറ്റം ചെയ്‌തതിന് നാല് പേർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. അതേസമയം, ഹൈക്കോടതിയുടെ സംരക്ഷണ ഉത്തരവുമായി ആസൂത്രണ സമിതി യോഗത്തിൽ പങ്കെടുക്കാനെത്തിയ സാബു എം ജേക്കബിനെ തടഞ്ഞ സംഭവത്തിൽ നാളെ കോടതിയലക്ഷ്യ ഹരജി നൽകുമെന്ന് ട്വന്റി ട്വന്റി നേതൃത്വം അറിയിച്ചു.

യോഗത്തിന് സംരക്ഷണം നൽകണമെന്ന ഹൈക്കോടതി വിധി പോലീസ് ലംഘിച്ചുവെന്നാണ് ആരോപണം. ഐക്കരനാട്, കന്നത്തു നാട് എന്നീ പഞ്ചായത്തുകളിൽ ആസൂത്രണ സമിതി രൂപീകരണ സമയത്തും ഐക്കനാട് പഞ്ചാത്തിലെ ആസൂത്രണ സമിതി യോഗത്തിലും പ്രതിഷേധം ഉണ്ടായതിനെ തുടർന്നാണ് ട്വന്റി ട്വന്റി കോടതിയെ സമീപിച്ചത്. സുരക്ഷ നൽകണമെന്ന് കോടതി പോലീസിനോട് നിർദ്ദേശിക്കുകയും ചെയ്‌തിരുന്നു. എന്നാൽ, സംരക്ഷണം ഉറപ്പാക്കിയെന്നാണ് പോലീസിന്റെ വാദം.

കുന്നത്തു നാട് പഞ്ചായത്തിൽ വെള്ളിയാഴ്‌ച നടക്കുന്ന യോഗത്തിലും പ്രതിഷേധം സംഘടിപ്പിക്കാനാണ് സിപിഎം അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ തീരുമാനം.

Also Read: ബിഡിജെഎസ് പിളർന്നു; പുതിയ പാർട്ടി യുഡിഎഫിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE