തിരുവനന്തപുരം: കേരളത്തിലെ കോവിഡ് പ്രവർത്തനങ്ങളെ ഇകഴ്‌ത്താൻ ആസൂത്രിത ശ്രമമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കോവിഡ് പ്രതിരോധത്തിൽ കേരളം തകരുന്നത് കാണാൻ ചിലരും ചില മാദ്ധ്യമങ്ങളും ശ്രമിക്കുന്നുവെന്ന് മന്ത്രി ആരോപിച്ചു.
കേരളത്തിലെ കോവിഡ് വ്യാപനത്തിന് കാരണം ഡെൽറ്റാ വകഭേദമെന്നും പാർട്ടി മുഖപത്ര ലേഖനത്തിൽ പറയുന്നു. രോഗികളുടെ എണ്ണം ഏറ്റവും കൃത്യമായി റിപ്പോർട് ചെയ്യുന്ന സംസ്‌ഥാനമാണ് കേരളം. കോവിഡ് മരണം കുറച്ച് നിർത്തുന്നതിലും വാക്‌സിനേഷനിലും സംസ്‌ഥാനം മുന്നിലാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം വാക്‌സിനേഷൻ യജ്‌ഞത്തിന്റെ ഭാഗമായി അധ്യാപക ദിനമായ സെപ്റ്റംബർ അഞ്ചിനകം മുഴുവൻ അധ്യാപകർക്കും വാക്‌സിനേഷൻ നൽകുമെന്ന് മന്ത്രി പറഞ്ഞു. വാക്‌സിനെടുക്കാനുള്ള അധ്യാപകർ അടുത്തുള്ള ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണമെന്നും മന്ത്രി നിർദ്ദേശിച്ചു. സംസ്‌ഥാനത്തിന് എട്ട് ലക്ഷം ഡോസ് വാക്‌സിൻ കൂടി ലഭിച്ചതായും ആരോഗ്യമന്ത്രി അറിയിച്ചു.
Malabar News: ഓർഡിനറി സർവീസുകൾ നിർത്തലാക്കി; യാത്രക്കാർ പ്രതിസന്ധിയിൽ