ന്യൂഡെൽഹി: ആസിയാൻ രാജ്യങ്ങൾ ഇന്ത്യയെ ഏറ്റവും പ്രധാന പങ്കാളിയായാണ് കാണുന്നതെന്നും കൂടുതൽ മേഖലകളിൽ ഇന്ത്യയുമായുള്ള സഹകരണം ആവശ്യമാണെന്നും വിയറ്റ്നാം. ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്‌മയായ ആസിയാൻ ഉച്ചകോടിക്ക് ഈ വർഷം ആതിഥേയത്വം വഹിക്കുന്നത് വിയറ്റ്നാമാണ്.
ഇതിന് മുന്നോടിയായാണ് ഇന്ത്യയിലെ വിയറ്റ്നാം പ്രധിനിധിയായ ഫം സാൻ ചാഹു നിലപാട് വ്യക്‌തമാക്കിയത്. ഫാർമസ്യൂട്ടിക്കൽ, കണക്റ്റിവിറ്റി എന്നീ മേഖലകളിൽ കൂടുതൽ സഹകരണം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ഡിസംബറിൽ ഇന്ത്യ-വിയറ്റ്നാം ഉച്ചകോടി നടക്കുമെന്നും അദ്ദേഹം അറിയിച്ചു. ഓൺലൈൻ വഴിയാകും യോഗം നടക്കുക. മേഖലയിലെ സമാധാനപരമായ സാഹചര്യങ്ങൾ നിലനിർത്താൻ എല്ലാ രാജ്യങ്ങളും അന്താരാഷ്‌ട്ര ധാരണകളും, നിയമങ്ങളും അനുസരിച്ച് മുന്നോട്ട് പോവണമെന്നും അദ്ദേഹം പറഞ്ഞു.
Read Also: ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് എന്‍സിസിയില്‍ പ്രവേശനം നല്‍കാന്‍ കഴിയില്ല; കേന്ദ്രസര്‍ക്കാര്‍