കണ്ണൂർ: തലശേരി ജനറൽ ആശുപത്രിയിൽ കോവിഡ് ഇതര രോഗങ്ങൾക്കുള്ള ഒപി പ്രവർത്തനം ആരംഭിച്ചു. ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോവിഡ് ആശുപത്രിയായി പ്രഖ്യാപിക്കപ്പെട്ടതിനെ തുടർന്ന് ജനറൽ ആശുപത്രിയിൽ മറ്റു രോഗങ്ങൾക്കുള്ള ഒപി പ്രവർത്തനം ഉൾപ്പെടെ നിർത്തിയിരുന്നു.
രോഗവ്യാപനത്തിന്റെ തോത് കുറയുകയും ആശുപത്രിയിൽ കോവിഡ് ചികിൽസയ്‌ക്കായി എത്തുന്ന രോഗികളുടെ എണ്ണം കുറയുകയും ചെയ്‌ത സാഹചര്യത്തിലാണ് ഒപി പ്രവർത്തനം പുനരാരംഭിച്ചത്. കോവിഡ് ഇതര രോഗങ്ങൾക്കുള്ള കിടത്തി ചികിൽസയും അടുത്ത ദിവസം ആരംഭിക്കും.
കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ആശുപത്രിയിലെ 215 കിടക്കകളാണ് കോവിഡ് ബാധിതർക്കായി നീക്കിവെച്ചത്. എന്നാൽ ഇപ്പോൾ 54 പേർ മാത്രമാണ് കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിൽസയിലുള്ളത്. ഈ സാഹചര്യത്തിൽ വാർഡുകൾ വൃത്തിയാക്കി സജ്‌ജീകരിച്ചതിന് ശേഷം അടുത്ത ദിവസം ഇതര രോഗികളെ പ്രവേശിപ്പിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Malabar News: കോഴിക്കോട് പയ്യോളിയിൽ പൂജ സ്‌റ്റോറിന് തീപിടിച്ചു