റിയാദ്: സൗദിയില്‍ വേനല്‍ കടുത്തതോടെ ഉച്ചവെയിലിൽ ജോലി ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തി. ചൊവ്വാഴ്‌ച മുതലാണ് നിരോധനം പ്രാബല്യത്തിലായത്. സെപ്റ്റംബര്‍ 15 വരെ ഈ നിരോധനം തുടരും.
രാജ്യത്ത് ചൂട് കടുത്തിരിക്കുന്നതിനാല്‍ പുറം ഭാഗങ്ങളില്‍ ഉച്ചവെയിലത്ത് ജോലി ചെയ്യുന്നത് തൊഴിലാളികളുടെ ആരോഗ്യ സുരക്ഷയെ ബാധിക്കുമെന്നതിനാലാണ് നിരോധനം ഏർപ്പെടുത്തിയത്. മുഴുവന്‍ സ്‌ഥാപനങ്ങളും ഈ നിയമം നടപ്പാക്കണമെന്നും നിയമം ലംഘിക്കുന്ന സ്‌ഥാപനങ്ങള്‍ക്കെതിരെ ശക്‌തമായ നടപടിയുണ്ടാവുമെന്നും സൗദി തൊഴില്‍ വകുപ്പ് അറിയിച്ചു.
Malabar News: പട്ടാമ്പിയിൽ മൃതദേഹത്തിൽ എലി കടിച്ച സംഭവം; വീഴ്‌ച സമ്മതിച്ച് ആശുപത്രി അധികൃതർ