അബുദാബി: ലൈസൻസില്ലാതെ ധനശേഖരണം നടത്തുന്നതിന് എതിരെ കർശന മുന്നറിയിപ്പുമായി യുഎഇ പബ്‌ളിക് പ്രോസിക്യൂഷൻ. റമദാനിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ ആഗ്രഹിക്കുന്നവർ അതിന് നിയമപരമായ മാർഗങ്ങൾ സ്വീകരിക്കണമെന്ന് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പുറത്ത് വിട്ട പ്രസ്‌താവനയിൽ അധികൃതർ വ്യക്‌തമാക്കി.
ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നുള്ള അനുമതിയില്ലാതെ ഓൺലൈൻ മാദ്ധ്യമങ്ങളിലൂടെ സംഭാവനകൾ ആവശ്യപ്പെടുന്നത് യുഎഇ ഫെഡറൽ നിയമപ്രകാരം കുറ്റകരമാണ്. ഇത്തരത്തിലുള്ള ധനസമാഹരണം നടത്തുന്നവർക്ക് 2,50,000 ദിർഹം മുതൽ 5,00,000 ദിർഹം വരെ പിഴയും തടവും ലഭിച്ചേക്കാമെന്ന് മുന്നറിയിപ്പുണ്ട്. പള്ളികളിൽ പണപ്പിരിവ് നടത്തുന്നവർക്ക് മൂന്ന് മാസം വരെ തടവും 5,000 ദിർഹം വരെ പിഴയുമാണ് ശിക്ഷ.
Also Read: സൗദിയിലേക്കുള്ള യാത്രാതടസം നീക്കാൻ നടപടി സ്വീകരിക്കും; വി മുരളീധരൻ