തൃശൂര്‍: സംസ്‌ഥാനത്തെ ഓപ്പറേഷന്‍ സ്‌ക്രീന്‍ പരിശോധനയില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ക്ക് പിഴ ചുമത്തിയത് തൃശൂര്‍ ജില്ലയില്‍. കൂളിങ് ഫിലിമും കര്‍ട്ടനുകളും ഇട്ടുവന്ന ജില്ലയിലെ മാത്രം 124 വാഹനങ്ങള്‍ക്കാണ് പിഴ ചുമത്തിയത്.
എറണാകുളത്ത് 110ഉം തിരുവനന്തപുരത്ത് എഴുപതും കൊല്ലത്ത് എഴുപത്തൊന്നും മലപ്പുറത്ത് നാല്‍പ്പത്തെട്ടും വയനാട് പതിനൊന്നും വാഹനങ്ങള്‍ക്ക് എതിരെ നടപടി സ്വീകരിച്ചു. പിഴ ചുമത്തിയ ശേഷവും കര്‍ട്ടനുകളും കൂളിഗ് ഫിലിമുകളും നീക്കം ചെയ്‌തില്ലെങ്കില്‍ രണ്ടാം ഘട്ടത്തില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്നാണ് മുന്നറിയിപ്പ്.
ആദ്യ ഘട്ടത്തിൽ 1250 രൂപയാണ് പിഴ. സംസ്‌ഥാനത്തെ എല്ലാ വാഹനങ്ങളും കൂളിങ് ഫിലിമും കര്‍ട്ടനുകളും ഒഴിവാക്കണമെന്നാണ് ഉത്തരവ്. റോഡ് സുരക്ഷാ മാസം, ഹെല്‍മറ്റ് ചലഞ്ച് തുടങ്ങിയ പദ്ധതികള്‍ക്ക് ഒപ്പമാണ് മോട്ടോര്‍ വാഹന വകുപ്പ് ഓപ്പറേഷന്‍ സ്‌ക്രീനും കൊണ്ടുവന്നിരിക്കുന്നത്.
Malabar News: ഭെല്‍ ഇഎംഎല്‍ സമരം ആറാം ദിവസത്തിലേക്ക്; കമ്പനി തുറക്കണമെന്ന ആവശ്യം ശക്‌തം