കാബൂൾ: അഫ്‌ഗാനിസ്‌ഥാനിൽ പാക് സൈന്യം വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ടുകൾ. സ്‌ത്രീകളും കുട്ടികളുമടക്കം 30 പേരോളം കൊല്ലപ്പെട്ടതായാണ് വിവരം. അഫ്‌ഗാനിലെ ഖോസ്‌ത് പ്രവിശ്യയിലാണ് ആക്രമണം ഉണ്ടായത്. സ്‌പുറ ജില്ലയിലെ പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ആക്രമണം.
26 വിമാനങ്ങൾ ഉപയോഗിച്ചാണ് പാകിസ്‌ഥാൻ മിർപാർ, മൻദേഹ്, ഷെയ്‌ദി പ്രദേശങ്ങളിൽ ആക്രമണം നടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. ആക്രമണം നടന്നതായി താലിബാൻ പോലീസ് വക്‌താവ് സ്‌ഥിരീകരിച്ചു. അതേസമയം, എത്ര പേർ കൊല്ലപ്പെട്ടുവെന്ന കാര്യത്തിൽ വ്യക്‌തതയില്ലെന്നും അദ്ദേഹം അറിയിച്ചു. 30 പേർ കൊല്ലപ്പെട്ടെന്നാണ് വസീറിസ്‌ഥാനിലെ കിംഗ് ജംഷീദ് വംശജർ നൽകുന്ന വിവരം.
ഗോർബ്‌സ് ജില്ലയിലെ മാസ്‌തർബെലിൽ പാക് സൈനികരും താലിബാൻ സൈനികരും ഏറ്റുമുട്ടിയിരുന്നു. അഫ്‌ഗാനിലെ കിഴക്കൻ കുനാർ, തെക്കുകിഴക്കൻ ഖോസ്‌റ്റ് പ്രവിശ്യകളിലെ രണ്ട് പ്രദേശങ്ങളിൽ വെള്ളിയാഴ്‌ച രാത്രി നടത്തിയെന്ന് പ്രാദേശിക മാദ്ധ്യമങ്ങളെ ഉദ്ധരിച്ച് ടോളോ ന്യൂസ് റിപ്പോർട് ചെയ്‌തു.
വസീറിസ്‌ഥാനിൽ പാക് വിരുദ്ധ ശക്‌തികളിൽ ചിലർ കൊല്ലപ്പെട്ടെന്ന് പാക് മാദ്ധ്യമങ്ങളും റിപ്പോർട് ചെയ്‌തു. എന്നാൽ, സംഭവത്തെ കുറിച്ച് ഇരുരാജ്യങ്ങളും ഔദ്യോഗിക പ്രസ്‌താവന നടത്തിയിട്ടില്ല.
Most Read: സാമൂഹിക മാദ്ധ്യമങ്ങൾ വഴി പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിക്കരുത്; പോലീസ്