തിരുവനന്തപുരം: മുഖ്യമന്ത്രിക്കുനേരെ വിമാനത്തിലെ പ്രതിഷേധം അതിരുകടന്നതെന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പ്രതിഷേധത്തിന് എല്ലാവർക്കും അവകാശമുണ്ടെന്നും ഭീകരപ്രവര്‍ത്തനം പോലെ ആകരുതെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി ഓഫിസുകള്‍ പരസ്‌പരം ആക്രമിക്കാന്‍ പാടില്ല എന്ന ധാരണ ഉണ്ടായിരുന്നു. സമാധാനം തകര്‍ക്കുന്ന ഏതുശ്രമവും കലാപശ്രമമായി വ്യാഖ്യാനിക്കാമെന്നും കാനം രാജേന്ദ്രൻ വ്യക്‌തമാക്കി.
ഇതിനിടെ മുഖ്യമന്ത്രിയെ ആക്രമിക്കുന്നത് തടയാനാണ് താന്‍ ശ്രമിച്ചതെന്ന് വ്യക്‌തമാക്കി ഇപി ജയരാജന്‍ രംഗത്തെത്തി. അവർ മദ്യപിച്ചില്ലെന്നാണ് റിപ്പോർട്ടെങ്കിൽ വളരെ സന്തോഷം. പെരുമാറ്റം കണ്ടാൽ അങ്ങനെ ആർക്കും തോന്നും. എത്ര പരിഹാസ്യമാണത്. വിഡി സതീശനും സുധാകരനും അയച്ചതാണ് പ്രതിഷേധക്കാരെ. എയർഹോസ്‌റ്റസ് വരെ അക്രമികളെ തടയാനും നിയന്ത്രിക്കാനും പലവട്ടം ശ്രമിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Most Read: രാഹുൽ ഗാന്ധി ഇഡി ഓഫിസിൽ; ഡെൽഹിയിൽ ഇന്നും സംഘർഷം; നേതാക്കൾ കസ്‌റ്റഡിയിൽ