മോസ്‌കോ: 28 പേരുമായി പറന്നുയർന്ന റഷ്യൻ വിമാനം കാണാതായി. വിമാനവുമായുള്ള ആശയവിനിമയം നഷ്‌ടമായതായി അധികൃതർ അറിയിച്ചു. വിമാനത്തിൽ 22 യാത്രക്കാരും 6 ജീവനക്കാരുമാണ് ഉള്ളത്. വിമാനം കടലിൽ വീണതാവാമെന്നാണ് പ്രാഥമിക നിഗമനം. വിമാനം കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
കിഴക്കൻ റഷ്യയിലെ പെട്രോപാവലോവ്‌സ്‌ക്- കാംചാറ്റ്‌സ്‌കിയിൽ നിന്ന് പലാനയിലേക്ക് പുറപ്പെട്ട എഎൻ-26 യാത്രാ വിമാനമാണ് കാണാതായത്. യാത്രക്കാരിൽ 2 കുട്ടികളും ഉൾപ്പെടുന്നുണ്ട്. കടലിൽ വീണതാണെന്നും പലാനയ്‌ക്ക് സമീപമുള്ള കൽക്കരി ഖനിയിൽ തകർന്നു വീണതാകാമെന്നും രണ്ട് തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ഈ മേഖലയിലേക്ക് രക്ഷാ പ്രവർത്തകർ പുറപ്പെട്ടിട്ടുണ്ട്.
Read Also: ഫൈസർ അടിയന്തര ഉപയോഗ അനുമതി തേടിയിട്ടില്ല; ഡിസിജിഐ