ആലപ്പുഴ: കുട്ടനാട്ടിലെ വെള്ളപ്പൊക്ക ബാധിത മേഖലയിലെ സ്‌കൂളുകൾ നവംബർ ഒന്നിന് തുറക്കില്ലെന്ന് വ്യക്‌തമാക്കി ജില്ലാ ഭരണകൂടം. കുട്ടനാട് താലൂക്കിലെ 50 സ്‌കൂളുകളാണ് നവംബർ ഒന്നാം തീയതി തുറക്കാത്തത്. അതിതീവ്ര മഴയുടെ പശ്‌ചാത്തലത്തില്‍ കുട്ടനാട്, അപ്പർ കുട്ടനാട് എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഇപ്പോഴും തുടരുകയാണ്. അതിനാലാണ് നവംബർ ഒന്നാം തീയതി സ്‌കൂളുകൾ തുറക്കേണ്ടെന്ന തീരുമാനത്തിൽ അധികൃതർ എത്തിയത്.
ഇതിനിടെ സംസ്‌ഥാനത്ത് സ്‌കൂൾ തുറക്കാൻ എല്ലാ സജ്‌ജീകരണങ്ങളും പൂർത്തിയായെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്‌തമാക്കി. എല്ലാ സ്‌കൂളുകളിലും പ്രവേശനോൽസവം നടത്തുമെന്നും സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച് ആർക്കും ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. കൂടാതെ ആദ്യ രണ്ടാഴ്‌ച ഹാജർ ഉണ്ടാകില്ലെന്നും, ആദ്യ ആഴ്‌ചകളിൽ കുട്ടികളുടെ ആത്‌മവിശ്വാസം കൂട്ടുന്ന പഠനം മാത്രമായിരിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
Read also: കണ്ണൂർ വിമാനത്താവളത്തിൽ കോവിഡ് പരിശോധന നിർത്തി