സോളാർ പീഡനക്കേസ്; ഉമ്മൻചാണ്ടിക്കും എപി അബ്‌ദുള്ളക്കുട്ടിക്കും ക്ളീൻ ചീറ്റ്

പരാതികളിൽ തെളിവില്ലെന്ന് കണ്ടത്തി തിരുവനന്തപുരം സിജെഎം കോടതിയിൽ സിബിഐ റിപ്പോർട് നൽകി. ഇതോടെ സർക്കാർ കൈമാറിയ എല്ലാ കേസുകളിലെയും പ്രതികളെ സിബിഐ കുറ്റവിമുക്‌തമാക്കി

By Trainee Reporter, Malabar News
Oommenchandy
Ajwa Travels

തിരുവനന്തപുരം: സോളാർ പീഡന കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും എപി അബ്‌ദുള്ളക്കുട്ടിക്കും സിബിഐയുടെ ക്ളീൻ ചീറ്റ്. പരാതികളിൽ തെളിവില്ലെന്ന് കണ്ടത്തി തിരുവനന്തപുരം സിജെഎം കോടതിയിൽ സിബിഐ റിപ്പോർട് നൽകി. ഇതോടെ സർക്കാർ കൈമാറിയ എല്ലാ കേസുകളിലെയും പ്രതികളെ സിബിഐ കുറ്റവിമുക്‌തമാക്കി.

ഉമ്മൻ‌ചാണ്ടി ക്ളിഫ് ഹൗസിൽ വെച്ച് പീഡിപ്പിച്ചുവെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. എന്നാൽ, ഇത് വസ്‌തുതാ വിരുദ്ധമായ ആരോപണമാണെന്നാണ് സിബിഐ കണ്ടെത്തിയത്. ഈ ദിവസം ഉമ്മൻ‌ചാണ്ടി ക്ളിഫ് ഹൗസിൽ ഇല്ലായിരുന്നെന്നും സിബിഐ കണ്ടെത്തി. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ വെച്ച് അബ്‌ദുള്ളക്കുട്ടി പീഡിപ്പിച്ചുവെന്നായിരുന്നു മറ്റൊരു ആരോപണം.

സോളാർ പീഡനത്തിൽ ആദ്യം രജിസ്‌റ്റർ ചെയ്‌ത കേസാണിത്. എന്നാൽ, ഈ ആരോപണത്തിൽ തെളിവുകൾ ഇല്ലെന്ന് സിബിഐ കോടതിയെ അറിയിച്ചു. വിവാദമായ സോളാർ പീഡനക്കേസിൽ ആറ് കേസുകളാണ് സിബിഐ രജിസ്‌റ്റർ ചെയ്‌തിരുന്നത്‌. നേരത്തെ, ഹൈബി ഈഡൻ, അടൂർ പ്രകാശ്, എപി അനിൽ കുമാർ, കെസി വേണുഗോപാൽ എന്നിവർക്ക് സിബിഐ ക്ളീൻ ചീറ്റ് നൽകിയിരുന്നു.

സോളാർ തട്ടിപ്പ് വിവാദങ്ങൾക്ക് പിന്നാലെ വലിയ രാഷ്‌ട്രീയ ബോംബായാണ് പീഡന വിവാദം ഉയർന്നുവന്നത്. പരാതിയിൽ ആദ്യം കേസെടുത്തത് ക്രൈം ബ്രാഞ്ച് ആയിരുന്നു. പ്രത്യേക സംഘത്തെ വെച്ചുള്ള അന്വേഷണം തെളിവൊന്നും ഇല്ലാതെ ഇഴയുന്നതിനിടെയാണ് കഴിഞ്ഞ പിണറായി സർക്കാർ ക്രൈം ബ്രാഞ്ചിൽ നിന്ന് കേസ് സിബിഐക്ക് കൈമാറിയത്. ഏതാണ്ട് ഒരു വർഷത്തോളമായി കേസിൽ സിബിഐ അന്വേഷണം ആരംഭിച്ചിട്ട്.

Most Read: സർവേ നമ്പർ അടങ്ങിയ ഭൂപടം ഇന്ന് പ്രസിദ്ധീകരിക്കും; പരാതികളിൽ പരിഹാരമില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE