ചെന്നൈ: തമിഴ്‌നാട്ടിലും കോയമ്പത്തൂരിലും എൻഐഎ റെയ്‌ഡ്. കോയമ്പത്തൂരിൽ 23 ഇടങ്ങളിലും ചെന്നൈയിൽ മൂന്നിടത്തുമാണ് റെയ്‌ഡ് നടക്കുന്നത്. നിരോധിത ഭീകര സംഘടനായ ഐഎസുമായി ബന്ധപ്പെട്ടു പുതിയ ഗ്രൂപ്പ് രൂപീകരിക്കാൻ ശ്രമിച്ചെന്ന വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ് റെയ്‌ഡ് നടക്കുന്നത്. കോയമ്പത്തൂരിലെ ഡിഎംകെ വനിതാ കൗൺസിലറുടെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്.
വിദ്യാർഥികൾ അടക്കമുള്ളവർക്ക് പരിശീലനം നൽകാൻ പദ്ധതിയിട്ടിരുന്നുന്നെന്നും എൻഐഎ വൃത്തങ്ങൾ അറിയിച്ചു. റെയ്‌ഡിന്റെ കൂടുതൽ വിവരങ്ങൾ എൻഐഎ പുറത്തുവിട്ടിട്ടില്ല. അതേസമയം, കേരളത്തിൽ ഐഎസ് ഗ്രൂപ്പ് രൂപീകരിക്കാൻ ശ്രമിച്ചെന്ന കേസിൽ കഴിഞ്ഞ ആഴ്‌ച തൃശൂർ സ്വദേശിയായ യുവാവിനെ പിടികൂടിയിരുന്നു. തൃശൂർ സ്വദേശിയായ നബീൽ അഹമ്മദിനെയാണ് പിടികൂടിയത്.
കേരളത്തിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടതായി അറസ്‌റ്റിലായ തൃശൂർ സ്വദേശി നബീൽ അഹമ്മദ് മൊഴി നൽകിയിരുന്നു. ‘പെറ്റ് ലവേർസ്’ എന്ന പേരിൽ ടെലഗ്രാം ഗ്രൂപ്പ് വഴിയാണ് കേരളത്തിൽ ഇസ്‌ലാമിക് സ്‌റ്റേറ്റ് രൂപീകരിക്കാൻ ശ്രമിച്ചതെന്നാണ് മൊഴി. നബീലാണ് ഐഎസ് ഗ്രൂപ്പ് രൂപീകരിക്കാനുള്ള നീക്കങ്ങൾക്ക് കേരളത്തിൽ നേതൃത്വം കൊടുത്തതെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. ആരാധനാലയങ്ങൾ കൊള്ളയടിക്കാനും നബീൽ ആസൂത്രണം നടത്തിയിരുന്നതായി എൻഐഎ അറിയിച്ചു.
Most Read| നിപ; ഇന്ന് കൂടുതൽ പേരുടെ പരിശോധനാ ഫലങ്ങൾ പുറത്തുവരും