മലപ്പുറം: കോവിഡ് ബാധിച്ച് മരണപ്പെട്ട രണ്ട് മൃതദേഹങ്ങള്‍ സംസ്കരിക്കുന്ന ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടാണ് മലപ്പുറം സോണിലെ എസ്വൈഎസ് പ്രവർത്തകർ പെരുന്നാൾ ആഘോഷത്തിനെ പുണ്യപ്രവർത്തികളുടെ ദിനമാക്കി മാറ്റിയത്.
പട്ടര്‍ക്കടവ് ജുമുഅത്ത് പള്ളി ജീവനക്കാരന് മാന്‍കുളങ്ങര മൊയ്തീൻ മുസ്ലിയാര്, വെള്ളിലയിലെ സിപി അഹ്മദ് കുട്ടി ഹാജി എന്നിവരുടെ സംസ്കാര ചടങ്ങുകള്‍ക്കാണ് പ്രത്യേകം പരിശീലനം ലഭിച്ച എസ്വൈഎസ് സാന്ത്വനം പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കിയത്.
മുജീബുറഹ്മാന്‍ വടക്കേമണ്ണ, അലി മുസ്ലിയാര് മക്കരപ്പറമ്പ്, ശിഹാബ് കടുപുറം, ശിഹാബ് അഹ്സനി, മുസ്തഫ മുസ്ലിയാര് പട്ടര്‍ക്കടവ്, സിദ്ദീഖ് പുല്ലാര, ഹുസൈന് വി, എ ഗഫൂര്‍, നൗഫല്‍, അബ്ബാസലി പെരിന്താറ്റിരി, അശ്റഫ് വെള്ളില എന്നിവരാണ് പെരുന്നാള്‍ ദിനത്തിലും സാമൂഹിക ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത് മാതൃകയായത്.
അശരണരായ രോഗികള്‍ക്ക് മരുന്നുൾപ്പടെയുള്ള അവശ്യ വസ്തുക്കൾ എത്തിച്ചു കൊടുക്കല്‍, രോഗികൾ ഉണ്ടാകുന്ന സ്ഥലങ്ങളിലെ അണുനശീകരനം തുടങ്ങിയ പ്രവര്‍ത്തനങ്ങളും എസ്വൈഎസ് സന്നദ്ധ സേവന വിഭാഗമായ സാന്ത്വനത്തിന് കീഴില്‍ നടന്നു വരുന്നുണ്ട്. ഇതിനകം കോവിഡ് ബാധിച്ച് മരിച്ച നിരവധി ഇസ്ലാമിക വിശ്വാസികളുടെ മൃതദേഹം സംസ്കരിക്കുന്നതിന് എസ്വൈഎസ് സാന്ത്വനം പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കിയിട്ടുണ്ട്. അത്യാവശ്യ സാഹചര്യങ്ങളിൽ ഇവരെ ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്: 8606400640, 9946427461
Most Read: ബാദുഷ: എട്ട് ലക്ഷം വിശപ്പിന് പരിഹാരമായി മുന്നേറുന്ന കൊച്ചിയിലെ ‘സിനിമാ കിച്ചന്റെ’ നട്ടെല്ല്