ന്യൂ ഡെൽഹി: രാജ്യത്ത് സ്‍ത്രീ സുരക്ഷയും കർഷക രക്ഷയും സാധ്യമാകണമെങ്കിൽ അതിനുള്ള തുടക്കം ബിഹാറിൽ ബിജെപി, ജെഡിയു പാർട്ടികളെ പരാജയപ്പെടുത്തി കൊണ്ടാവണമെന്ന് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമം, ഹത്രസിലെ കൂട്ട ബലാൽസംഗം, തൊഴിലില്ലായ്‌മ നിരക്കിലെ വർദ്ധന തുടങ്ങിയ പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ചാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.
“സ്‍ത്രീകൾ, ദലിതർ, ന്യൂനപക്ഷങ്ങൾ എന്നിവർക്കെതിരായ അതിക്രമങ്ങളിൽ നിന്ന് ബിഹാറും രാജ്യവും രക്ഷപ്പെടണമെങ്കിൽ; അദാനി, അംബാനിയിൽ നിന്ന് കർഷകരെ രക്ഷിക്കേണ്ടതുണ്ടെങ്കിൽ; യുവാക്കൾക്ക് ജോലി ലഭിക്കണമെങ്കിൽ; ജുഡീഷ്യറി, തെരഞ്ഞെടുപ്പ് കമ്മീഷൻ, മാദ്ധ്യമങ്ങൾ എന്നിവ സ്വതന്ത്രമാകേണ്ടതുണ്ടെങ്കിൽ; ജനാധിപത്യം സംരക്ഷിക്കപ്പെടണമെങ്കിൽ; ബിഹാറിലെ ബിജെപി/ ജെഡിയുവിന്റെ പരാജയത്തോടെ മാത്രമേ അത് ആരംഭിക്കുകയുള്ളൂ,”- പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്‌തു.
अगर बिहार और देश को महिला, दलित और अल्पसंख्यक पर अत्याचारों से बचाना है; अगर किसानों को अडानी, अंबानी से बचाना है; अगर युवाओं को नौकरियां दिलवानी है; अगर न्यायपालिका, इलेक्शन कमिशन, मीडिया को सुधारना है; अगर लोकतंत्र बचाना है; तो इसकी शुरुआत बिहार में भाजपा/जेडीयू की हार से होगी
— Prashant Bhushan (@pbhushan1) October 9, 2020
ബിഹാറിൽ മൂന്നു ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഒന്നാം ഘട്ടം ഒക്‌ടോബർ 28നും രണ്ടും മൂന്നും ഘട്ടങ്ങൾ നവംബർ മൂന്ന്, ഏഴ് തിയ്യതികളിലുമായാണ് നടക്കുക. നവംബർ 10നാണ് ഫലപ്രഖ്യാപനം.
Also Read: വിദ്വേഷം പരത്തുന്നവർക്ക് പരസ്യമില്ല, മൂന്നു ചാനലുകളും കരിമ്പട്ടികയിൽ; ബജാജ്