തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ട്രെയിൻ ഗതാഗത നിയന്ത്രണം തുടരും. ആലുവ-അങ്കമാലി സെഷനിലും അറ്റകുറ്റപ്പണിയും മാവേലിക്കര-ചെങ്ങന്നൂർ റൂട്ടിലെ പാലത്തിന്റെ ഗാർഡർ നവീകരണവും ഉൾപ്പടെയുള്ള ജോലികളാണ് നടക്കുന്നത്. ഇന്ന് ആറ് ട്രെയിനുകൾ പൂർണമായി റദ്ദാക്കി.
മധുര-തിരുവനന്തപുരം അമൃത എക്‌സ്‌പ്രസ്, നിലമ്പൂർ റോഡ്-കൊച്ചുവേളി രാജാറാണി എക്‌സ്‌പ്രസ്, ലോകമാന്യതിലക്- കൊച്ചുവേളി ഗരീബ്‌നാഥ് എക്‌സ്‌പ്രസ് എന്നിവ പൂർണമായി റദ്ദാക്കി. ആലപ്പുഴ വഴിയുള്ള ഗുരുവായൂർ-ചെന്നൈ എഗ്‌മോർ എക്‌സ്‌പ്രസ് കോട്ടയം വഴിയാക്കി. നിലമ്പൂർ റോഡ്-കോട്ടയം എക്‌സ്‌പ്രസ് അങ്കമാലിയിൽ യാത്ര അവസാനിപ്പിക്കും. കണ്ണൂർ- എറണാകുളം എക്‌സ്‌പ്രസ് തൃശൂരിൽ യാത്ര അവസാനിപ്പിക്കും.
ട്രെയിനുകൾ പുറപ്പെടുന്ന സമയത്തിലും മാറ്റമുണ്ട്. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് 5.30ന് പുറപ്പെടുന്ന എക്‌സ്‌പ്രസ് ട്രെയിൻ 7.45ന് മാത്രമേ പുറപ്പെടൂ. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് 2.25ന് പുറപ്പെടേണ്ട എക്‌സ്‌പ്രസ് ട്രെയിൻ 6.40ന് ആയിരിക്കും പുറപ്പെടുക. നാളത്തെ കണ്ണൂർ- ഷൊർണൂർ റൂട്ടിലെ മെമു ട്രെയിൻ കോഴിക്കോട് യാത്ര അവസാനിപ്പിക്കും. ആലപ്പുഴ-കണ്ണൂർ എക്‌സ്‌പ്രസ് നാളെയും 30നും കൊയിലാണ്ടിയിൽ സർവീസ് അവസാനിപ്പിക്കും.
Most Read: ജനപ്രിയ നടപടികളുമായി സിദ്ധരാമയ്യ; ‘സീറോ ട്രാഫിക്ക്’ പിൻവലിക്കാൻ നിർദ്ദേശം