മക്ക: ഇതുവരെ ഉംറ നിർവഹിക്കാതെ ആളുകൾക്ക് മാത്രമായിരിക്കും റമദാൻ അവസാന പത്തിൽ ഉംറ നിർവഹിക്കാൻ അനുമതി നൽകുകയെന്ന് വ്യക്‌തമാക്കി അധികൃതർ. ഹറമിൽ ഉംറ നിർവഹിക്കാൻ എത്തുന്നവരുടെ എണ്ണം വലിയ തോതിൽ വർധിച്ചതോടെ അധികൃതർ ഇത്തരത്തിൽ തീരുമാനം എടുത്തത്.
നിലവിൽ റമദാൻ അവസാന പത്തായതോടെയാണ് ഉംറ നിർവഹിക്കാൻ എത്തുന്നവരുടെ എണ്ണം ക്രമാതീതമായി ഉയർന്നത്. അതേസമയം വിദേശങ്ങളിൽ നിന്നും ഉംറ നിർവഹിക്കാൻ എത്തുന്നവർക്ക് അനുമതി നിർബന്ധമാണ്. ഇവർ നാട്ടിൽ നിന്നും പുറപ്പെടുന്നതിന് മുൻപ് തന്നെ അനുമതി നേടിയിരിക്കണം. തവക്കൽന, ഇഅതമർന എന്നീ ആപ്പുകൾ വഴിയാണ് അനുമതി തേടേണ്ടത്.
Read also: ഇലക്‌ട്രിക് സ്‌കൂട്ടർ ബാറ്ററി പൊട്ടിത്തെറിച്ചു; ആന്ധ്രാപ്രദേശിൽ യുവാവ് മരിച്ചു