കണ്ണൂർ: കാർഷിക വികസന, കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിലുള്ള പഴം, പച്ചക്കറി ഓണച്ചന്തകൾ 17, 18, 19, 20 തീയതികളിൽ നടക്കും. പഞ്ചായത്ത്, നഗരസഭ, കോർപറേഷൻ എന്നിവിടങ്ങളിലായി കൃഷിവകുപ്പ് 107 ചന്തകളും, ഹോർട്ടികോർപ്പ് 30 ചന്തകളും, വിഎഫ്‌പിസികെ (വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് പ്രൊമോഷൻ കൗൺസിൽ ഓഫ് കേരള) ആറ് ചന്തകളുമാണ് സംഘടിപ്പിക്കുക.
സ്വന്തമായി ഉൽപാദിപ്പിച്ച പഴം, പച്ചക്കറികൾ എന്നിവയുടെ വിപണനത്തിന് ആഗ്രഹിക്കുന്ന കർഷകർ ആഗസ്‌റ്റ് ആറിനകം അതത് കൃഷിഭവനിൽ വിവരം നൽകണമെന്ന് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു. ഓണവിപണി ലക്ഷ്യമിട്ടാണ് എല്ലാവർഷവും ഇത്തരത്തിലുള്ള ചന്തകൾ സംഘടിപ്പിക്കുന്നത്. ഇതിലൂടെ കർഷകർക്ക് നേരിട്ട് ഉൽപന്നങ്ങൾ വിൽക്കാനുള്ള അവസരമാണ് ലഭിക്കുക.
Read Also: മാണി സി കാപ്പനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണം; സുപ്രീം കോടതിയിൽ ഹരജി