തെലങ്കാന മുഖ്യമന്ത്രിയായി എ രേവന്ത് റെഡ്‌ഡി; സത്യപ്രതിജ്‌ഞ മറ്റന്നാൾ

ബിആർഎസിന്റെ മോഹങ്ങൾ തല്ലിക്കെടുത്തിയാണ് തെലങ്കാനയിൽ കോൺഗ്രസ് തേരോട്ടം നടത്തിയത്. 119 അംഗ നിയമസഭയിൽ 64 സീറ്റും നേടിയാണ് സംസ്‌ഥാനത്ത്‌ അധികാരത്തിലേറുന്നത്.

By Trainee Reporter, Malabar News
A Revanth Reddy
A Revanth Reddy
Ajwa Travels

ഹൈദരാബാദ്: നിയമസഭാ തിരഞ്ഞെടുപ്പിലെ തിളക്കമാർന്ന വിജയത്തിന് പിന്നാലെ തെലങ്കാനയിൽ കോൺഗ്രസ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു. കോൺഗ്രസ് വിജയത്തിന് ചുക്കാൻ പിടിച്ച എ രേവന്ത് റെഡ്‌ഡിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. സത്യപ്രതിജ്‌ഞ മറ്റന്നാൾ നടക്കും. തെലങ്കാനയിൽ എ രേവന്ത് റെഡ്‌ഡിയെ മുഖ്യമന്ത്രി ആക്കണമെന്ന് ഭൂരിപക്ഷം എംഎൽഎമാരും ആവശ്യപ്പെട്ടിരുന്നു.

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് മുന്നോടിയായി എംഎൽഎമാർ ഓരോരുത്തരുമായി കോൺഗ്രസ് ദേശീയ നേതൃത്വം നടത്തിയ കൂടിക്കാഴ്‌ചയിലാണ് രേവന്തിന് ഭൂരിപക്ഷം ലഭിച്ചത്. മുതിർന്ന നേതാക്കളായ മല്ലു ഭട്ടി വിക്രമാർക, ഉത്തംകുമാർ റെഡ്‌ഡി എന്നിവരുടെ പേരുകളും ഉയർന്നുവന്നിരുന്നു. തെലങ്കാനയിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് സർക്കാരിന്റെ സത്യപ്രതിജ്‌ഞാ ചടങ്ങ് തിങ്കളാഴ്‌ച ഉണ്ടായേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

എന്നാൽ, 64 എംഎൽഎമാരും മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിൽ സമവായത്തിൽ എത്താത്തതിനാൽ വൈകുകയായിരുന്നു. മുതിർന്ന നേതാക്കൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉയർന്നുവന്നതോടെയാണ് സത്യപ്രതിജ്‌ഞാ ചടങ്ങ് മാറ്റിവെച്ചത്. ഭട്ടി വിക്രമാർക, ഉത്തം കുമാർ റെഡ്‌ഡി, ശ്രീധർ ബാബു, കോമാട്ടി റെഡ്‌ഡി സഹോദരൻമാർ എന്നിവർ രേവന്ത് മുഖ്യമന്ത്രിയാകുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ചതായാണ് റിപ്പോർട്. ബിആർഎസിന്റെ മോഹങ്ങൾ തല്ലിക്കെടുത്തിയാണ് തെലങ്കാനയിൽ കോൺഗ്രസ് തേരോട്ടം നടത്തിയത്. 119 അംഗ നിയമസഭയിൽ 64 സീറ്റും നേടിയാണ് സംസ്‌ഥാനത്ത്‌ അധികാരത്തിലേറുന്നത്.

Most Read| മാതൃയാനം പദ്ധതി; പ്രസവശേഷം അമ്മയും കുഞ്ഞും ഇനി സുരക്ഷിതമായി വീട്ടിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE