ഡെൽഹി: പാകിസ്‌ഥാന്റെ സ്വാതന്ത്ര്യ ദിനമായ ഓഗസ്‌റ്റ് 14, എല്ലാ വർഷവും വിഭജന ഭീതിയുടെ ഓർമ ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ വിഭജനത്തിന്റെ വേദനകൾ ഒരിക്കലും മറക്കില്ലെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തു. സാമൂഹിക വിഭജനം സമൂഹത്തിൽ നിന്ന് തുടച്ച് നീക്കണമെന്നും മോദി ആവശ്യപ്പെട്ടു.
‘വിഭജനത്തിന്റെ വേദന ഒരിക്കലും മറക്കാനാവില്ല, വിദ്വേഷവും അക്രമവും കാരണം നമ്മുടെ ലക്ഷക്കണക്കിന് സഹോദരി സഹോദരൻമാർക്ക് പലായനം ചെയ്യേണ്ടി വന്നു പലർക്കും ജീവൻ നഷ്‌ടപ്പെട്ടു. ആ ജനതയുടെ ത്യാഗ സ്‌മരണയ്‌ക്കായി ഓഗസ്‌റ്റ് 14 വിഭജന ഭീതിയുടെ സ്‌മരണാ ദിനമായി ആചരിക്കാൻ തീരുമാനിച്ചു’- എന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.
അതേസമയം വിഭജന ഭീതി ദിനം ആചരിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തി. പ്രധാനമന്ത്രി നൽകുന്നത് തെറ്റായ സന്ദേശമെന്ന് എകെ ആന്റണി പ്രതികരിച്ചു. വിഭജന കാലത്തേ മുറിവുകൾ ഓർമിപ്പിച്ച് വിദ്വേഷം ഉണ്ടാക്കാൻ ശ്രമിക്കുകയാണ് പ്രധാനമന്ത്രിയെന്നും എകെ ആന്റണി കുറ്റപ്പെടുത്തി.
Partition’s pains can never be forgotten. Millions of our sisters and brothers were displaced and many lost their lives due to mindless hate and violence. In memory of the struggles and sacrifices of our people, 14th August will be observed as Partition Horrors Remembrance Day.
— Narendra Modi (@narendramodi) August 14, 2021
Read Also: വിശിഷ്‌ട സേവനത്തിനുള്ള രാഷ്‌ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു