കോഴിക്കോട്: ജില്ലയിലെ സിൽവർ ലൈൻ വിരുദ്ധ സമരപന്തൽ സാമൂഹിക പ്രവർത്തക ദയാബായി ഇന്ന് സന്ദർശിക്കും. സിൽവർ ലൈൻ പദ്ധതി പൂർണമായി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് കാട്ടിലപ്പീടികയിൽ ആണ് അനിശ്‌ചിതകാല സത്യാഗ്രഹ സമരം നടക്കുന്നത്. സമരത്തിന് ഐക്യദാർഢ്യവുമായാണ് ദയാബായ് എത്തുന്നത്.
2020 ഒക്‌ടോബർ രണ്ടിന് ആരംഭിച്ച സത്യാഗ്രഹ സമരം 2022 ഫെബ്രുവരി പതിമൂന്നിന് 500 ദിവസം പിന്നിടുകയാണ്. പ്രഗൽഭ വ്യക്‌തികളെ പങ്കെടുപ്പിച്ചുകൊണ്ട് രാപ്പകൽ സമരം അടക്കമുള്ള പ്രക്ഷോഭ പരിപാടികൾ 500ആം ദിവസം സംഘടിപ്പിക്കുമെന്ന് സമരസമിതി അറിയിച്ചു.
അതേസമയം, പദ്ധതിയുമായി മുന്നോട്ട് പോകുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരിക്കുന്നത്. പദ്ധതിക്ക് അന്തിമ അനുമതി കേന്ദ്രം നൽകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും, കാലത്തിന് അനുസരിച്ചുള്ള മാറ്റം എല്ലാ മേഖലയിലും ഉണ്ടാകണമെന്നും ഇത് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
Most Read: സംസ്‌ഥാനത്ത് ഇന്ന് കോവിഡ് അവലോകന യോഗം ചേരും