ന്യൂഡെൽഹി: ക്രിപ്റ്റോകറൻസി ഉൾപ്പെടെയുള്ള എൻഎഫ്‌ടികൾ എന്നിവ വ്യാപകമായതോടെ ബ്ളോക്ക് ചെയിൻ സംവിധാനമൊട്ടാകെ നികുതി പരിധിയിൽ കൊണ്ടുവരാൻ സർക്കാർ വീണ്ടും ശ്രമം തുടങ്ങി. വാണിജ്യാവശ്യത്തിനുള്ള ബ്ളോക്ക് ഷെയിൻ ഇടപാടുകൾക്ക് നികുതി ഏർപ്പെടുത്തുന്ന കാര്യമാണ് ഇപ്പോൾ പരിഗണിക്കുന്നത്.
ക്രിപ്റ്റോകറൻസികൾ ഉൾപ്പടെയുള്ളവയിലെ ഇടപാടുകൾ നിയന്ത്രിക്കുന്നതിനും രാജ്യത്ത് ഡിജിറ്റൽ കറൻസി അവതരിപ്പിക്കുന്നതിനും വേണ്ടിയുള്ള നിർദിഷ്‌ട ബില്ല് സർക്കാരിന്റെ പരിഗണനയിലാണ്.
പുതിയ ബില്ല് പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്രിപ്റ്റോകറൻസികൾക്ക് ജിഎസ്‌ടി ചുമത്തുന്നതോടൊപ്പം എൻഎഫ്‌ടികളിൻമേൽ വരുമാന നഷ്‌ടമുണ്ടാകാതിരിക്കാനായി ഇതേക്കുറിച്ച് പഠിക്കാൻ ടാക്‌സ് റിസർച്ച് യൂണിറ്റിനെ ചുമതലപ്പെടുത്തുകയുമാണ് ചെയ്‌തിട്ടുള്ളത്.
കൈമാറ്റം, സൂക്ഷിപ്പ്, വിതരണം, ഇടപാട് എന്നിവയെയെല്ലാം സേവനമായി കണക്കാക്കിയാകും ജിഎസ്‌ടിക്കു കീഴിൽ കൊണ്ടുവരിക. ക്രിപ്റ്റോകറൻസി ഇടപാട് വ്യാപകമായപ്പോൾ 2018ൽ സമാനമായ നികുതി സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിൽ സർക്കാർ ആലോചനകൾ നടത്തിയിരുന്നു. നിലവിൽ 6 ലക്ഷം കോടിയോളം രൂപയുടെ ഇടപാടാണ് മേഖലയിൽ നടക്കുന്നത്.
Read Also: ‘പത്തൊമ്പതാം നൂറ്റാണ്ടി’ലെ പുതിയ ക്യാരക്‌ടർ പോസ്‌റ്റര്‍ പുറത്തുവിട്ട് വിനയൻ