ആലപ്പുഴ: തൃക്കാക്കരയിൽ എസ്‌ഡിപിഐക്ക് എതിരെ അപകീർത്തികരമായ പ്രസ്‌താവന നടത്തിയ മുഖ്യമന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എസ്‌ഡിപിഐ സംസ്‌ഥാന ജനറൽ സെക്രട്ടറി റോയ് അറക്കൽ. ആലപ്പുഴയിൽ വിവാദമായ റാലി നടത്തിയത് പോപ്പുലർ ഫ്രണ്ടാണ്, എന്നാൽ എസ്‌ഡിപിഐ റാലി നടത്തിയെന്നാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്. ആരെയോ തൃപ്‌തിപ്പെടുത്താനും വർഗീയ ധ്രുവീകരണത്തിനുമാണ് ഇതിലൂടെ മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് റോയ് അറക്കൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
അതേസമയം, ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് റാലിയിലെ കുട്ടിയുടെ വിവാദ മുദ്രാവാക്യം വിളിയിൽ ശക്‌തമായ നടപടി വേണമെന്ന് ഹൈക്കോടതി പരാമർശിച്ചു. റാലി നടത്തിയ സംഘടകർക്കെതിരെ നടപടി വേണം. സംഘാടകർക്കാണ് ഉത്തരവാദിത്തം. ഒരാൾ പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചാൽ ഉത്തരവാദികൾക്കെതിരെ വേണം കേസെടുക്കാൻ. റാലിക്കെതിരെ നൽകിയ ഹരജി തീർപ്പാക്കി കൊണ്ടായിരുന്നു ഹൈക്കോടതിയുടെ പരാമർശം.
Most Read: വാടക ഗർഭപാത്ര നിയന്ത്രണ നിയമം; കേന്ദ്രത്തിന് നോട്ടീസ് അയച്ച് ഡെൽഹി ഹൈക്കോടതി