കോഴിക്കോട്: നോളജ് സിറ്റിയിലെ മര്‍കസ് യുനാനി മെഡിക്കല്‍ കോളജില്‍ നിന്ന് 212 ഡോക്‌ടർമാർ ബിരുദം സ്വീകരിച്ചു പുറത്തിറങ്ങി. ഉന്നത വിദ്യാഭ്യാസകാര്യ മന്ത്രി ഡോ. ആര്‍ ബിന്ദുവാണ് ബിരുദദാന ചടങ്ങു ഉൽഘാടനം നിർവഹിച്ചത്.
സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കുന്ന വിദ്യാര്‍ഥികളെയും വിദ്യാസമ്പന്നരെയും നിര്‍മിക്കാനുള്ള മര്‍കസിന്റെ ശ്രമം ശ്‌ളാഘനീയമാണെന്നും പഠിച്ച അറിവുകളെ സാമൂഹികമായി വിനിയോഗിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിയട്ടെയെന്നും ഡോ. ആര്‍ ബിന്ദു ആശംസിച്ചു.
ബിരുദദാന ചടങ്ങില്‍ ലിന്റോ ജോസഫ് എം എല്‍ എ മുഖ്യാതിഥിയായി. നോളജ് സിറ്റി മാനേജിംഗ് ഡയറക്‌ടർ ഡോ. മുഹമ്മദ് അബ്‌ദുൽ ഹകീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ പ്രൊഫ. ശാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മര്‍കസ് ഡയറക്‌ടർ ജനറല്‍ സി മുഹമ്മദ് ഫൈസി, ഡോ. അബ്ദുസലാം മുഹമ്മദ്, അഡ്വ. തന്‍വീര്‍ ഉമര്‍, യൂസുഫ് നൂറാനി, നൂറുദ്ദീന്‍ നൂറാനി, ഡോ. യുകെ മുഹമ്മദ് ശരീഫ്, റഹീമ ടിപി എന്നിവർ സംസാരിച്ചു.
കേരള ആരോഗ്യ സര്‍വകലാശാലയുടെയും സെന്‍ട്രല്‍ കമ്മീഷന്‍ ഫോര്‍ ഇന്ത്യന്‍ സിസ്‌റ്റം ഓഫ് മെഡിസിനും കീഴില്‍ നാല് ബാച്ചുകളിലായി പഠനം പൂര്‍ത്തീകരിച്ചവരാണ് ബിരുദം സ്വീകരിച്ചത്. കേരളത്തിലെ ഏക യുനാനി മെഡിക്കല്‍ കോളജാണ് മര്‍കസ് യുനാനി മെഡിക്കല്‍ കോളജ്.
എ സൈഫുദ്ദീന്‍ ഹാജി, ഡോ. സയ്യിദ് നിസാം റഹ്‌മാന്‍, ഡോ. അസ്‌മത്തുല്ല, ഡോ. ഇഫ്‌തിഖാറുദ്ദീന്‍, ഡോ. യു മുജീബ്, ഡോ. ഒകെഎം അബ്‌ദുറഹ്‌മാൻ, ഡോ. സല്‍മ ബാനു, ഡോ. സഹൂറുല്ല, ഡോ. ഉന്‍വാന്‍ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
NATIONAL | ചൂട് പിടിക്കുന്ന കർഷക സമരം