കൊൽക്കത്ത: ബംഗാളിൽ വൻ കള്ളനോട്ട് വേട്ട. 1.17 കോടിയുടെ വ്യാജ ഇന്ത്യൻ കറൻസിയും 1.2 കിലോഗ്രാം തൂക്കം വരുന്ന 17 സ്വർണ ബിസ്‌കറ്റുകളും പിടികൂടി. തിങ്കളാഴ്ച വൈകിട്ട് വടക്കൻ ബംഗാളിലെ കൂച്ച് ബെഹാർ ജില്ലയിലെ ഒരു സംഘം ആളുകളിൽ നിന്നാണ് കള്ളനോട്ടും സ്വർണ ബിസ്‌കറ്റും പിടികൂടിയത്. പശ്ചിമ ബംഗാൾ പോലീസും എസ്എസ്ബിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്.
സംഭവത്തിൽ ഒൻപത് പേരെ അറസ്‌റ്റ് ചെയ്‌തു. ഒരു കാറും രണ്ട് മോട്ടോർ സൈക്കിളും 11 മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. പ്രതികൾ അസമിലേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 500ന്റെയും 2000ത്തിന്റെയും നോട്ടുകളാണ് പിടികൂടിയത്. ഇതിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി കൂച്ച് ബെഹാർ പോലീസ് സൂപ്രണ്ട് മുഹമ്മദ് സന അക്തർ പറഞ്ഞു.
Kerala News: എറണാകുളത്ത് മുഴുവന്‍ ക്വാറികളും പരിശോധിക്കാന്‍ നിര്‍ദ്ദേശം
എസ്‌എസ്‌ബിയുടെ ഇന്റലിജൻസ് വിവരത്തെ തുടർന്നാണ് ഓപ്പറേഷൻ നടത്തിയതെന്ന് കൂച്ച് ബെഹാർ കോട്‌വാലി പോലീസ് സ്‌റ്റേഷനിലെ ഇൻസ്‌പെക്‌ടർ ഇൻ സൗമ്യജിത് റോയ് പറഞ്ഞു. കള്ളനോട്ടും സ്വർണ ബിസ്‌കറ്റും അസമിലേക്ക് കടത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
National News: സഹകരണ ബാങ്കുകള്‍ ആര്‍ബിഐക്ക് കീഴിലാവും; ബില്‍ രാജ്യസഭ കടന്നു