തിരുവനന്തപുരം: അനധികൃത ഇറച്ചിക്കടകൾക്കെതിരെ കർശന നടപടിയുമായി അധികൃതർ. കോഴിയിറച്ചിയിൽ അണുബാധയുണ്ടാകുന്നത് ഇറച്ചിക്കടകളിൽ നിന്നാണെന്ന റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് നടപടി. ഇറച്ചിക്കടകളിൽ നിന്ന് ബാക്‌ടീരിയ ബാധയുണ്ടാകാൻ സാധ്യതയുണ്ടെന്ന് വിദ്ഗധർ പറയുന്നു.
മരക്കുറ്റികളിൽ ഇറച്ചിവെട്ടുന്നത് നിരോധിച്ചിട്ടും നിർലോഭം തുടരുന്നുണ്ടെന്നും ആരോപണമുണ്ട്. പകുതി വേവിക്കുന്ന ഷവർമ ഇറച്ചിയിൽ ബാക്‌ടീരിയകൾ നശിക്കുന്നില്ലെന്നും വിദ്ഗധർ ചൂണ്ടിക്കാണിക്കുന്നു. കാസർഗോഡ് ചെറുവത്തൂരിൽ ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് 16കാരി മരിച്ചതിന് പിന്നാലെയാണ് അധികൃതർ നടപടി കടുപ്പിക്കുന്നത്.
ചെറുവത്തൂരിലെ നാരായണൻ- പ്രസന്ന ദമ്പതികളുടെ മകൾ 16 വയസുകാരി ദേവനന്ദ ഇന്നലെയാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്‌ച ചെറുവത്തൂർ ഐഡിയൽ ഫുഡ് പോയിന്റിൽ നിന്ന് ഷവർമ കഴിച്ച 15 പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
Read Also: ഭക്ഷ്യവിഷബാധ; ചെറുവത്തൂരിലെ കൂൾബാറിന് എതിരെ ആക്രമണം