എറണാകുളം: ശബരിമലയിലെ ദേവസ്വം ബോർഡ് അഴിമതിയിൽ ഇടപെട്ട് ഹൈക്കോടതി. വിഐപികളുടെ പേരിൽ വ്യാജ ബില്ലുണ്ടാക്കി അഴിമതി നടത്തിയ സംഭവത്തിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. സംഭവത്തിൽ സർക്കാറും, ദേവസ്വം ബോർഡും, സ്‌പെഷ്യൽ കമ്മീഷണറും നിലപാട് വ്യക്‌തമാക്കണമെന്ന് ഹൈക്കോടതി അറിയിച്ചു.
ശബരിമല ദർശനത്തിനായി എത്തി ദേവസ്വം ബോർഡിന്റെ ഗസ്‌റ്റ് ഹൗസിൽ താമസിച്ച വിഐപികളുടെ ഭക്ഷണത്തിന്റെ പേരിലാണ് അഴിമതി നടത്തിയിരിക്കുന്നത്. ഇവർ സ്വന്തം ചിലവിലാണ് ഭക്ഷണം കഴിച്ചതെങ്കിലും, ഇവർക്ക് ദേവസ്വം ചിലവിലാണ് ഭക്ഷണം നൽകിയതെന്ന് ദേവസ്വം അധികൃതർ രജിസ്‌റ്ററിൽ ഉൾപ്പെടുത്തി തട്ടിപ്പ് നടത്തുകയായിരുന്നു.
ദേവസ്വം ബോർഡിന്റെ അഴിമതിയിൽ കർണാടക ഹൈക്കോടതി ജഡ്‌ജ് ഉൾപ്പടെയുള്ളവർ ഇരകളായിട്ടുണ്ട്. വർഷങ്ങളായി ദേവസ്വം ബോർഡിന്റെ ഗസ്‌റ്റ് ഹൗസുകളിൽ അതിഥികളുടെ ഭക്ഷണ ചിലവുകളുടെ കണക്കെടുക്കാറില്ല. ഇത് മുതലെടുത്താണ് ഇപ്പോൾ അഴിമതി നടത്തിയിരിക്കുന്നത്.
Read also: അമ്മയെയും മകനെയും അകാരണമായി തടഞ്ഞു, കയ്യേറ്റം; പോലീസിനെതിരെ പരാതി