കൊച്ചി: സാക്ഷരതാ മിഷനിൽ 74 താൽകാലിക ജീവനക്കാരെ സ്‌ഥിരപ്പെടുത്തിയ സർക്കാർ നടപടി സ്‌റ്റേ ചെയ്‌ത് ഹൈക്കോടതി. സർക്കാർ ഉത്തരവ് ചോദ്യം ചെയ്‌ത് പിഎസ്‍സി ഉദ്യോഗാർഥികൾ നൽകിയ ഹരജിയിലാണ് ജസ്‌റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ നടപടി.
താൽകാലിക ജീവനക്കാരെ സ്‌ഥിരപ്പെടുത്തുന്ന നടപടി സുപ്രീം കോടതി ഉമാദേവി കേസിലെ ലംഘനമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. തിരഞ്ഞെടുപ്പിന് മുൻപാണ് സാക്ഷരതാ മിഷനിലെ വിവിധ തസ്‌തികകളിൽ ജീവനക്കാരെ കൂട്ടത്തോടെ സ്‌ഥിരപ്പെടുത്തിയത്. നിയമനം ലഭിച്ച 74 പേരെയും കേസിൽ കക്ഷികളാക്കാൻ കോടതി ഉത്തരവിടുകയും ചെയ്‌തു. വിശദമായ വാദം പിന്നീട് കേൾക്കും.
Also Read: ജനിതക മാറ്റം സംഭവിച്ച കോവിഡ് സംസ്‌ഥാനത്ത് വെല്ലുവിളി ഉയർത്തുന്നു; മുഖ്യമന്ത്രി