ബഹ്‌റൈന്‍: ഇസ്രയേലുമായി നയതന്ത്ര കരാറിനൊരുങ്ങി ബഹ്‌റൈനും. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. അമേരിക്കയുടെ രണ്ട് നല്ല സുഹൃദ് രാജ്യങ്ങള്‍ ഒന്നിക്കുന്നുവെന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.
Another HISTORIC breakthrough today! Our two GREAT friends Israel and the Kingdom of Bahrain agree to a Peace Deal – the second Arab country to make peace with Israel in 30 days!
— Donald J. Trump (@realDonaldTrump) September 11, 2020
3 മാസത്തിനിടയില്‍ ഇസ്രയേലുമായി കരാറിലേര്‍പ്പെടുന്ന രണ്ടാമത്തെ രാജ്യമാണ് ബഹ്‌റൈന്‍. നേരത്തെ യുഎഇയും ഇസ്രയേലുമായുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിച്ചിരുന്നു. ട്രംപിന്റെ ഇടപെടല്‍ മൂലമാണ് അറബ് രാജ്യങ്ങളും ഇസ്രയേലും തമ്മിലുള്ള ബന്ധങ്ങള്‍ പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞത്. സൗദിയുടെ വ്യോമപാതയും ഇസ്രയേലിന് വേണ്ടി തുറന്നുനല്‍കിയിട്ടുണ്ട്.
Also read: ഇസ്രയേൽ ബഹിഷ്കരണം അവസാനിപ്പിച്ച് യുഎഇ
പലസ്തീനുമായുള്ള പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കാതെ ഇസ്രയേലുമായി സഹകരിക്കില്ലെന്ന തീരുമാനത്തിലായിരുന്നു അറബ് രാജ്യങ്ങള്‍. നൂറ്റാണ്ടുകളായി രാജ്യങ്ങള്‍ ഇസ്രയേലിന് ഏര്‍പ്പെടുത്തിയിരുന്ന നിരോധനമാണ് പതിയെ ഇല്ലാതാകുന്നത്. അതുകൊണ്ട് തന്നെ പുതിയ ഉടമ്പടി ചരിത്രമാകുമെന്നാണ് പ്രതീക്ഷ.