ബെംഗളൂരു: റോഡുകൾ ശരിയാക്കാനും ജലപ്രശ്‌നം പരിഹരിക്കാനും ആവശ്യപ്പെട്ട യുവാവിന്റെ മുഖത്തടിച്ച് കോൺഗ്രസ് എംഎൽഎ വെങ്കിട്ടരാമണപ്പ. കർണാടകയിലെ തുംകൂർ ജില്ലയിലെ നാഗനഹല്ലി ഗ്രാമത്തിലെ റോഡുകൾ നന്നാക്കാൻ ആവശ്യപ്പെട്ട യുവാവിനായിരുന്നു മർദ്ദനം. പാവഗഡ്ഡ തഹസിൽദാരുടെ ഓഫിസിന് സമീപമാണ് സംഭവം നടന്നത്.
ഗ്രാമത്തിൽ നടന്ന യോഗത്തിൽ പങ്കെടുത്ത് മടങ്ങുവഴിയാണ് യുവാവ് തന്റെ ഗ്രാമത്തിലെ റോഡുകൾ നന്നാക്കി തരണമെന്ന് എംഎൽഎയോട് അഭ്യർഥിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
എംഎൽഎയുടെ നടപടി കോൺഗ്രസിനെതിരെയുള്ള ആയുധമായി ഉപയോഗിക്കുകയാണ് ബിജെപി പ്രവർത്തകർ. പ്രശ്‌നം പരിഹരിക്കാൻ മറന്ന് യുവാവിനെ മർദ്ദിക്കുകയാണ് എംഎൽഎ ചെയ്‌തതെന്നും പൗരൻമാരുടെ പ്രശ്‌നങ്ങളെ കോൺഗ്രസ് ഇങ്ങനെയാണ് അഭിസംബോധന ചെയ്യുന്നതെന്നും ബിജെപി ട്വിറ്ററിൽ കുറിച്ചു.
Most Read: ശ്രീനിവാസൻ വധം; ഗൂഢാലോചന നടന്നത് മോർച്ചറിക്ക് പിന്നിൽ