തിരുവനന്തപുരം: സംസ്‌ഥാനത്ത് ബജറ്റ് പാസാക്കാനുള്ള നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കുന്നു. സഭയിലും പുറത്തും മന്ത്രി എകെ ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് ശക്‌തമായ പ്രക്ഷോഭം നടത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ശശീന്ദ്രൻ രാജിവെയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകും.
മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊതുഭരണ വകുപ്പിന്റെ ധനാഭ്യർഥനയാണ് ഇന്ന് ചർച്ചചെയ്യേണ്ടത്. അതിനാൽ സർക്കാരിനെതിരേ ഇതുവരെ ഉയർന്ന ആരോപണങ്ങൾ സഭയിൽ ഉന്നയിക്കാനുള്ള അവസരമാണ് പ്രതിപക്ഷത്തിന്. പ്രശ്‌നങ്ങളെല്ലാം സഭയിൽ ഉന്നയിച്ച് സർക്കാരിനെ പ്രതിരോധത്തിലാക്കുക എന്നതാവും ഈ സമ്മേളനകാലത്തും പ്രതിപക്ഷ തന്ത്രം.
ഇന്ന് രാവിലെ പ്രതിപക്ഷത്തെ പ്രധാന നേതാക്കൾ യോഗം ചേർന്ന് പ്രശ്‌നങ്ങളിൽ സഭയിൽ സ്വീകരിക്കേണ്ട സമീപനത്തിൽ ധാരണയുണ്ടാക്കും. ന്യൂനപക്ഷ സ്‌കോളർഷിപ്പിന്റെ അനുപാതം മാറ്റിയതിനെതിരേ ഭിന്നതകൾ മാറ്റിവെച്ച് ഐക്യത്തോടെയുള്ള നിലപാട് സ്വീകരിക്കും. യുഡിഎഫ് നിയമസഭാകക്ഷി യോഗവും ചേരും.
National News: സിബിഎസ്ഇ 12ആം ക്ളാസ് മൂല്യനിർണയം പൂർത്തിയാക്കാൻ സമയം നീട്ടി