ഹൈദരാബാദ്: നഗരത്തിൽ 50ഓളം പേരുടെ മരണത്തിനും നാശനഷ്‌ടങ്ങൾക്കും ശേഷവും ഹൈദരാബാദിൽ മഴ തുടരുന്നു. ഹൈദരാബാദിന്റെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്‌ച വൈകിട്ട് കനത്ത മഴയാണ്, റോഡുകൾ വെള്ളത്തിനടിയിൽ ആയതിനെ തുടർന്ന് ഗതാഗത തടസം നേരിട്ടു. ചില പ്രദേശങ്ങളിൽ ദിവസം 150 മില്ലീ മീറ്ററിലധികം മഴ ലഭിച്ചു, പ്രളയബാധിത പ്രദേശങ്ങളിൽ ഏകദേശം 2 അടിയിലധികം വെള്ളം കയറിയതായാണ് റിപ്പോർട്ട്.
ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷന്റെ (ജിഎച്ച്എംസി) ദുരന്ത പ്രതികരണ സേന (ഡിഎച്ച്എഫ്) ഉദ്യോഗസ്‌ഥർ വെള്ളം കയറുന്നത് തുടരുന്നതിന് തുടർച്ചയായി പ്രവർത്തിക്കുന്നുണ്ടെന്നും സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചു വരികയാണെന്നും അധികൃതർ വ്യക്‌തമാക്കി.
Kerala News: പ്രളയാനന്തര കേരള പുനര്‍നിര്‍മ്മാണം; ലോകബാങ്ക് വായ്‌പ മുടങ്ങി
ഞായറാഴ്‌ച നഗരത്തിന്റെ ചില ഭാഗങ്ങളിൽ നേരിയ മഴയും ഇടിമിന്നലും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ചില സ്‌ഥലങ്ങളിൽ തീവ്രമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കനത്ത മഴയും വെള്ളപ്പൊക്കവും മൂലം 50 പേർക്ക് ജീവൻ നഷ്‌ടപ്പെട്ടതായും 6,000 കോടി രൂപയുടെ നഷ്‌ടം ഉണ്ടായാതായും സംസ്‌ഥാന സർക്കാർ വ്യാഴാഴ്‌ച പറഞ്ഞിരുന്നു. മഴക്കെടുതി അനുഭവിക്കുന്ന പ്രദേശങ്ങളിൽ അധികൃതർ ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണ്.