തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുകയും നീരൊഴുക്ക് വർധിക്കുകയും ചെയ്‌തതോടെ അണക്കെട്ടിന്റെ സ്‌പിൽവേയിലെ രണ്ട് ഷട്ടറുകൾ കൂടി തമിഴ്‌നാട് ഉയർത്തി. ഇതോടെ ഉയർത്തിയ ഷട്ടറുകളുടെ എണ്ണം എട്ടായി. ആശങ്ക കത്തിനിൽക്കെ തമിഴ്‌നാട്ടിലെ ജലസേചന വകുപ്പ് മന്ത്രി ദുരൈ മുരുകൻ അണക്കെട്ട് സന്ദർശിക്കുമെന്നും അറിയിച്ചു.
വെള്ളിയാഴ്‌ച ആണ് മന്ത്രി സന്ദർശനം നടത്തുക. അതേസമയം മുല്ലപ്പെരിയാറിലെ ജലനിരപ്പ് കൃത്യമായി വിലയിരുത്തി മുൻകരുതൽ സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. മുൻമന്ത്രി ടിപി രാമകൃഷ്‌ണന്റെ ചോദ്യത്തിനായിരുന്നു മറുപടി.
സെക്കന്റിൽ 3981 ഘനയടി വെള്ളമാണ് പെരിയാറിലൂടെ തുറന്നു വിട്ടിരിക്കുന്നത്. 138.95 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്.
Must Read: മിശ്ര വിവാഹം; തലസ്‌ഥാനത്ത് യുവാവിന് ക്രൂര മർദ്ദനം