വയനാട്: ജില്ലയിൽ കോവിഡ് പോസിറ്റീവായി വീടുകളിൽ കഴിയുന്നവർ കല്യാണം, ഗൃഹപ്രവേശം മുതലായ ചടങ്ങുകളിൽ പങ്കെടുക്കുന്നതായി റിപ്പോർട്. ഇത് ഗുരുതരമായ സാഹചര്യമാണെന്നും പകർച്ചവ്യാധി നിയന്ത്രണ നിയമത്തിന്റെ ലംഘനമാണെന്നും ഇത്തരക്കാർക്ക് എതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക അറിയിച്ചു.
ജില്ലകളിൽ കോവിഡ് ചികിൽസയിലുള്ള 3,240 പേരിൽ 2,800 പേരും വീടുകളിൽ തന്നെയാണുള്ളത്. വീടുകളിൽ ചികിൽസയിലുള്ള ആരും നിരീക്ഷണ കാലയളവ് പൂർത്തിയാക്കുന്നത് വരെ മറ്റുള്ളവരുമായി സമ്പർക്കത്തിൽ ആവാൻ പാടില്ല. കോവിഡ് ലക്ഷണങ്ങൾ ഉള്ളവർ പരിശോധന നടത്തി കോവിഡ് ഇല്ലായെന്ന് ഉറപ്പ് വരുത്തുന്നത് വരെ സമ്പർക്കരഹിത നിരീക്ഷണത്തിൽ കഴിയണം. എല്ലാവരും കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങളിൽ സഹകരിച്ചാൽ മാത്രമേ ജില്ലയിലെ രോഗവ്യാപനം കുറച്ചുകൊണ്ടുവരാൻ കഴിയുകയുള്ളു.
വയോജനങ്ങളിലും മറ്റു രോഗങ്ങൾ ഉള്ളവരിലും കോവിഡ് ഗുരുതരമാകുകയും മരണ കാരണമാകുകയും ചെയ്യുന്നതാണ് കാണുന്നത്. ജില്ലയിൽ കൂടി വരുന്ന കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് എല്ലാവരും ഒരേ മനസോടെ പ്രവർത്തിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അഭ്യർഥിച്ചു.
Read also: കോൺഗ്രസിന്റെ നയം ഭിന്നിപ്പിച്ചു ഭരിക്കൽ; അമിത് ഷാ