വനിതാ സംവരണ ബിൽ നിയമമായി; രാഷ്‌ട്രപതി ഒപ്പുവെച്ചു

2029 ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതലാകും സംവരണം നടപ്പിൽ വരിക.

By Trainee Reporter, Malabar News
Draupadi Murmu
Ajwa Travels

ന്യൂഡെൽഹി: വനിതാ സംവരണ ബിൽ നിയമമായി. ബില്ലിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു ഒപ്പ് വെച്ചു. ഇതോടെ ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും വനിതകൾക്ക് 33 സംവരണം എന്നത് നിയമമായി. നിയമ മന്ത്രാലയം ഇത് സംബന്ധിച്ച വിജ്‌ഞാപനമിറക്കി. ചട്ടങ്ങൾ പിന്നീട് ഇറക്കും. പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിലാണ് ഇരുസഭകളും ബിൽ പാസാക്കിയത്. 2029 ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതലാകും സംവരണം നടപ്പിൽ വരിക.

454 പേരുടെ പിന്തുണയോടെയാണ് ലോക്‌സഭ ബിൽ പാസാക്കിയത്. രാജ്യസഭ ഏകകണ്‌ഠമായി പാസാക്കി. 11 മണിക്കൂർ നീണ്ട ചർച്ചക്കൊടുവിലാണ് രാജ്യസഭയിൽ ബിൽ പാസായത്. എന്നാൽ, ജനസംഖ്യാ കണക്കെടുപ്പിനും മണ്ഡല പുനർനിർണയത്തിനും ശേഷം 2029 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മാത്രമേ നിയമം നടപ്പിലാക്കുകയുള്ളൂ.

പുതിയ പാർലമെന്റ് മന്ദിരത്തിൽ ആദ്യത്തെ ബില്ലായാണ് വനിതാ സംവരണ ബിൽ അവതരിപ്പിച്ചത്. കേന്ദ്ര നിയമമന്ത്രി അർജുൻ രാം മേഘ്‌വാൾ ആണ് ലോക്‌സഭയിൽ ബിൽ അവതരിപ്പിച്ചത്. ഭരണഘടനയുടെ 128ആം ഭേദഗതിയാണിത്. ‘നാരി ശക്‌തി വന്ദൻ അധിനിയം’ എന്നാണ് ബില്ലിന് പേരിട്ടിരിക്കുന്നത്.

രാജ്‌ജ്യത്തിന് പുതിയ ദിശാബോധം നൽകുന്ന ബില്ലാണിതെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചത്. എല്ലാ രാഷ്‌ട്രീയ പാർട്ടികളുടെയും പിന്തുണ നേടാനായെന്നും, പിന്തുണച്ച് വോട്ട് ചെയ്‌ത എംപിമാർക്ക് നന്ദി അറിയിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

Most Read| ‘ഇന്ത്യയുമായുള്ള ബന്ധം തുടരാൻ പ്രതിജ്‌ഞാബന്ധം’; അയഞ്ഞു ട്രൂഡോ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE