വിജയിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ ഒക്‌ടോബർ 19ന് തിയേറ്ററുകളിലെത്തും. വാരിസിന് ശേഷം വിജയിന്റേതായി തിയേറ്ററുകളിലെത്തുന്ന ചിത്രമാണ് ലിയോ.
തൃഷ, അര്‍ജുന്‍ സര്‍ജ, സഞ്‌ജയ് ദത്ത്, ഗൗതം വാസുദേവ മേനോന്‍, മൻസൂര്‍ അലിഖാന്‍, ബാബു ആന്റണി തുടങ്ങി വലിയ താരങ്ങൾ അണിനിരക്കുന്ന ചിത്രം സെവന്‍ സ്‌ക്രീന്‍ സ്‌റ്റു ഡിയോ ആണ് നിര്‍മിക്കുന്നത്.
വിദേശരാജ്യങ്ങില്‍ പലയിടത്തും ചിത്രത്തിന്റെ ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. യുകെയില്‍ സെപ്‌റ്റംബർ ഏഴ് മുതലാണ് ബുക്കിങ് ആരംഭിച്ചത്. റിലീസിന് മൂന്നാഴ്‌ച ബാക്കി നില്‍ക്കെ 2.4 കോടിയുടെ ടിക്കറ്റുകളാണ് വിറ്റുപോയത്. അമേരിക്കയില്‍ അത് 1.25 കോടിയോളം വരും.
പതിനേഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷം വിജയും തൃഷയും ഒന്നിക്കുന്ന ചിത്രമാണ് ലിയോ. ലോകേഷ് കനകരാജിനൊപ്പമുള്ള വിജയ്‌യുടെ രണ്ടാമത്തെ ചിത്രമാണിത്. 2021 ല്‍ റിലീസ് ചെയ്‌ത മാസ്‌റ്ററായിരുന്നു ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ആദ്യ ചിത്രം. കമല്‍ഹാസന്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച വിക്രം ആണ് ലോകേഷ് കനകരാജ് ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്‌ത ചിത്രം.
അതേസമയം, ചെന്നൈ ജവാഹർലാൽ നെഹ്രു ഇൻഡോർ സ്‌റ്റേഡിയത്തിൽ നടത്താനിരുന്ന ‘ലിയോ’യുടെ ഓഡിയോ റിലീസ് മാറ്റിയത് വിജയ്‌യെ സമ്മർദത്തിലാക്കാനുള്ള ഡിഎംകെ സർക്കാരിന്റെ നടപടിയാണിതെന്ന് ആരോപണമുയർന്നിട്ടുണ്ട്. എന്നാൽ, പരിപാടിയുടെ പാസിനുവേണ്ടിയുള്ള തിരക്കും സുരക്ഷാപ്രശ്‌നങ്ങളും മൂലമാണ് പരിപാടി ഉപേക്ഷിച്ചതെന്ന് നിർമാതാവ് ജഗദീഷ് പളനിസാമി പ്രതികരിച്ചു.
വിജയ് രാഷ്ട്രീയത്തിലിറങ്ങാൻ നീക്കങ്ങളാരംഭിച്ചതിൽ ക്ഷുപിതരായ ഡിഎംകെയും സർക്കാരും സമ്മർദം ചെലുത്തുകയാണെന്ന് നാം തമിഴർ കക്ഷി നേതാവ് സീമാൻ ആരോപിച്ചു. ആരാധകർ ആവേശപൂർവം എത്തുന്ന ഓഡിയോ റിലീസ് വേളയിൽ രാഷ്‌ട്രീയപ്രവേശം സംബന്ധിച്ച് വിജയ് സൂചന നൽകുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു.
KNOWLEDGE | 500 വര്‍ഷം പഴക്കമുള്ള 15 കാരിയുടെ മൃതദേഹം