കാലിക്കറ്റ് സർവകലാശാല സെനറ്റ് യോഗം ഇന്ന്; പ്രതിഷേധിക്കാൻ എസ്എഫ്ഐ

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നോമിനേറ്റ് ചെയ്‌ത അംഗങ്ങളിൽ ഒമ്പത് പേർ സംഘപരിവാർ അനുകൂലികൾ ആണെന്നാണ് എസ്എഫ്ഐ ഉൾപ്പടെയുള്ള ഇടതു സംഘടനയുടെ ആരോപണം.

By Trainee Reporter, Malabar News
calicut university
Representational image
Ajwa Travels

കോഴിക്കോട്: വിവാദങ്ങൾ കത്തിനിൽക്കുന്നതിനിടെ, കാലിക്കറ്റ് സർവകലാശാല സെനറ്റ് യോഗം ഇന്ന് ചേരും. ഗവർണർ നോമിനേറ്റ് ചെയ്‌ത 18 അംഗങ്ങൾ പങ്കെടുക്കുന്ന ആദ്യ യോഗമാണ് ഇന്ന് ചേരുന്നത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നോമിനേറ്റ് ചെയ്‌ത അംഗങ്ങളിൽ ഒമ്പത് പേർ സംഘപരിവാർ അനുകൂലികൾ ആണെന്നാണ് എസ്എഫ്ഐ ഉൾപ്പടെയുള്ള ഇടതു സംഘടനയുടെ ആരോപണം.

ഡിഗ്രി വിദ്യാർഥികളുടെ അവാർഡ് ദാനവും, എംബിഎ, എംഎൽഎം കോഴ്‌സുകളിൽ വരുത്തേണ്ട ഭേദഗതികളും യോഗം ചർച്ച ചെയ്യും. സർവകലാശാലയിലെ പ്രതിഷേധ ബാനറുകൾ നീക്കം ചെയ്യാത്തതിന് എതിരെ വൈസ് ചാൻസലർ ഡോ. എംകെ ജയരാജിനെ ചാൻസലർ പരസ്യമായി ശാസിച്ചതും യോഗത്തിൽ ചർച്ചയാകും. അതേസമയം, ചാൻസലർക്കെതിരെ ഇടത് അംഗങ്ങൾ യോഗത്തിൽ പ്രമേയം അവതരിപ്പിക്കാനും സാധ്യതയുണ്ട്.

അതിനിടെ, സംഘപരിവാർ അനുകൂലികളായ സെനറ്റ് അംഗങ്ങളെ തടയുമെന്ന നിലപാടിലാണ് എസ്എഫ്ഐ. സർവകലാശാലയിൽ പ്രതിഷേധവും ആസൂത്രണം ചെയ്‌തിട്ടുണ്ട്‌. ഈ സാഹചര്യത്തിൽ സർവകലാശാലയിൽ ഇന്ന് സുരക്ഷ ശക്‌തമാക്കാനാണ് പോലീസിന്റെ തീരുമാനം. അതിനിടെ, കെഎസ്‌യു ഇന്ന് തിരുവനന്തപുരത്ത് പ്രതിഷേധ മാർച്ച് നടത്തും. നവകേരള സദസിന് എതിരെ പ്രതിഷേധിക്കുന്നവർക്ക് നേരെയുള്ള പോലീസ് അധിക്രമത്തിൽ പ്രതിഷേധിച്ചാണ് ഇന്ന് തലസ്‌ഥാനത്ത് കെഎസ്‌യു മാർച്ച് നടത്തുന്നത്.

പോലീസ് ആസ്‌ഥാനത്തേക്കാണ് മാർച്ച്. പ്രതിഷേധക്കാരെ തല്ലിച്ചതച്ച മുഖ്യമന്ത്രിയുടെ ഗൺമാനെതിരെ നടപടി വേണമെന്നാണ് കെഎസ്‌യുവിന്റെ ആവശ്യം. രാവിലെ പത്തരക്കാണ് മാർച്ച്. ഇന്നലെ സെക്രട്ടറിയേറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ തലസ്‌ഥാനം യുദ്ധക്കളമായി മാറിയിരുന്നു. ഇത് കണക്കിലെടുത്ത് പോലീസ് ആസ്‌ഥാനത്തും പരിസരത്തും സുരക്ഷ ശക്‌തമാക്കിയിട്ടുണ്ട്.

Most Read| യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിന് ഡൊണാൾഡ് ട്രംപിന് വിലക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE