തൃശൂർ: മനക്കോടിയിലെ വീട്ടിൽ പുഴുവരിച്ച നിലയിൽ മൃതദേഹം കണ്ടെത്തി. സരോജിനി രാമകൃഷ്‌ണൻ (64) ആണ് മരിച്ചത്. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമെങ്കിലും ഉണ്ടാകുമെന്നാണ് സൂചന. ദുർഗന്ധത്തെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് സരോജിനിയുടെ മൃതദേഹം കണ്ടെത്തിയത്.
വീട്ടിൽ സരോജിനിയും ഭർത്താവും മാത്രമാണ് താമസിച്ചിരുന്നത്. ഭർത്താവ് മനസികാസ്വാസ്‌ഥ്യമുള്ള വ്യക്‌തിയാണ്. ഇവരുടെ മകൻ ജില്ലക്ക് പുറത്ത് ജോലി ചെയ്യുന്നതിനാൽ ആഴ്‌ചയിൽ ഒരിക്കലാണ് വീട്ടിൽ എത്തിയിരുന്നത്. അതുകൊണ്ട് തന്നെ മരണം പുറത്തറിഞ്ഞിരുന്നില്ല.
വാടകക്ക് താമസിച്ചിരുന്നതിനാൽ അയൽക്കാരുമായും ഇവർക്ക് അധികം ബന്ധമുണ്ടായിരുന്നില്ല. ഇതിനാലാണ് മരണവിവരം പുറത്തറിയാൻ വൈകിയത്. കഴിഞ്ഞ വ്യാഴാഴ്‌ചയാണ് മരണം സംഭവിച്ചതെന്നാണ് കരുതുന്നത്. മരണകാരണം എന്താണെന്ന് വ്യക്‌തമല്ല. അന്തിക്കാട് പോലീസ് സ്‌ഥലത്തെത്തി ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Also Read: ആലത്തൂരിൽ കയറിയാൽ കാലുവെട്ടുമെന്ന് സിപിഎമ്മിന്റെ ഭീഷണി; തളർത്താനാവില്ലെന്ന് രമ്യാ ഹരിദാസ്