സ്വർണക്കടത്ത് കേസ് പ്രതിക്ക് ആഫ്രിക്കൻ ഖനിയിൽ നിക്ഷേപം; വീണ്ടും അന്വേഷണം

By Desk Reporter, Malabar News
Gold Smuggling-karipur airport
Representational Image
Ajwa Travels

തിരുവനന്തപുരം: കോൺസുലേറ്റ് വഴി സ്വർണം കടത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിക്കെതിരെ വീണ്ടും അന്വേഷണം. പ്രതി മുഹമ്മദ് അൻവറിനെതിരെ എന്‍ഐഎയും കസ്‌റ്റംസും അന്വേഷണം നടത്തും. പ്രതിക്ക് ആഫ്രിക്കയിലെ സിയറ ലിയോണില്‍ സ്വര്‍ണഖനിയുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് അന്വേഷണം നടത്താൻ തീരുമാനിച്ചത്.

ആഫ്രിക്കയില്‍ നിന്ന് കേരളത്തിലേക്ക് സ്വർണം കടത്തിയതായാണ് വിവരം. രാഷ്‌ട്രീയ ഉന്നതർക്കടക്കം ഇയാൾക്കൊപ്പം ഖനിയിൽ പങ്കാളിത്തമുള്ളതായാണ് സൂചന. നയതന്ത്ര സ്വർണക്കടത്തിലെ കൂട്ടുപ്രതികളോടാണ് ഇയാൾ ഖനിയിൽ നിക്ഷേപമുള്ളതായി വെളിപ്പെടുത്തിയത്.

എൻഐഎയുടെയോ കസ്‌റ്റംസിന്റെയോ ചോദ്യം ചെയ്യലിൽ ഇയാൾ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരുന്നില്ല. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഏതാനും നിർണായക വിവരങ്ങൾ നൽകിയതോടെ ഇയാൾ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് അന്വേഷണ ഏജൻസികൾ വിലയിരുത്തി. അതിനാൽ ജാമ്യാപേക്ഷയെ എതിർത്തിരുന്നില്ല. ജാമ്യം ലഭിക്കുകയും പാസ്‌പോർട് തിരികെ ലഭിക്കുകയും ചെയ്‌ത ശേഷവും ഇയാൾ വിദേശയാത്രകൾ നടത്തിയതായും അന്വേഷണ സംഘം കണ്ടെത്തി.

അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകിയേക്കുമെന്നാണ് റിപ്പോർട്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായി പ്രതികള്‍ക്ക് കസ്‌റ്റംസ്‌ ഷോക്കോസ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ യൂണിറ്റിലെ ഉദ്യോഗസ്‌ഥരില്‍ പലരും കോവിഡ് ബാധിതരായതും, ഉദ്യോഗസ്‌ഥരുടെ സ്‌ഥലംമാറ്റവും മൂലം കുറ്റപത്രം സമര്‍പ്പിക്കാൻ വൈകുമെന്നാണ് നിലവിലെ വിവരം.

Most Read:  തൃശൂർ കോർപറേഷനിൽ കൗൺസിലർമാരുടെ തമ്മിലടി; മേയർ ഓടിരക്ഷപെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE