ഡെൽഹി: റഷ്യന്‍ നിര്‍മിത വാക്‌സിനായ ‘സ്‌പുട്‌നിക്- 5’ ആദ്യ ബാച്ച് ശനിയാഴ്‌ച ഇന്ത്യയിലെത്തും. റഷ്യന്‍ ഡയറക്‌ട് ഇന്‍വെസ്‌റ്റ്മെന്റ് ഫണ്ട് മേധാവി കിറില്‍ ദിമിത്രീവ് ആണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് മഹാമാരിയെ മറികടക്കാന്‍ റഷ്യന്‍ വാക്‌സിന്‍ ഇന്ത്യയെ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും ദിമിത്രീവ് പറഞ്ഞു.
‘സ്‌പുട്‌നിക്- 5’ ഇന്ത്യയില്‍ ഉപയോഗിക്കുന്നതിന് കഴിഞ്ഞ ദിവസമാണ് അനുമതി നല്‍കിയത്. വിദഗ്‌ധ സമിതിയുടെ നിര്‍ദേശ പ്രകാരം അടിയന്തര ഉപയോഗത്തിനായിരുന്നു അനുമതി. ‘സ്‌പുട്‌നിക്- 5’ എത്തുന്നതോടെ രാജ്യത്തെ വാക്‌സിന്‍ ക്ഷാമത്തിന് ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയില്‍ അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്‌സിനാണ് ‘സ്‌പുട്‌നിക്- 5’. സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് വികസിപ്പിച്ച കൊവിഷീല്‍ഡ്, ഭാരത് ബയോട്ടെക്കിന്റെ കോവാക്‌സിന്‍ എന്നിവയാണ് രാജ്യത്ത് ഇപ്പോൾ ഉപയോഗിക്കുന്ന വാക്‌സിനുകൾ.
Read Also: ഡെൽഹിക്ക് കൈത്താങ്ങുമായി കർഷകർ; ആശുപത്രികളിൽ ഭക്ഷണം എത്തിക്കുമെന്ന് സംയുക്‌ത കിസാൻ മോർച്ച