തിരുവനന്തപുരം: കേന്ദ്ര-സംസ്‌ഥാന സർക്കാറുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ കെപിസിസി പ്രസിഡണ്ട് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും നയിക്കുന്ന പ്രക്ഷോഭ പരിപാടിയായി ‘സമരാഗ്‌നി’ ഇന്ന് കാസർഗോഡ് നിന്ന് ആരംഭിക്കും. വൈകിട്ട് നാലുമണിക്ക് കാസർഗോഡ് മുനിസിപ്പൽ മൈതാനത്ത് ഐഐസിസി സെക്രട്ടറി കെസി വേണുഗോപാൽ ഉൽഘാടനം ചെയ്യും.
കേന്ദ്ര-സംസ്‌ഥാന സർക്കാറുകളുടെ ജനദ്രോഹ നടപടികൾ ജനങ്ങൾക്ക് തുറന്ന് കാട്ടാനുള്ള സമരാഗ്‌നി 14 ജില്ലകളിലും പര്യടനം നടത്തും. കേരളത്തിന്റെ ചുമതല വഹിക്കുന്ന ദീപാദാസ് മുൻഷി, രമേശ് ചെന്നിത്തല, ശശി തരൂർ, എംഎം ഹസൻ, കെ മുരളീധരൻ തുടങ്ങിയവർ പങ്കെടുക്കും. എല്ലാ ജില്ലകളിലും പൊതുസമ്മേളനമാണ് സംഘടിപ്പിക്കുന്നത്.
വ്യത്യസ്‌ത മേഖലകളിൽ കഷ്‌ടതകൾ അനുഭവിക്കുന്ന സാധാരണക്കാരുമായി കൂടിക്കാഴ്‌ച നടത്തി അവരുടെ പ്രശ്‌നങ്ങൾ കേൾക്കും. കാസർഗോഡ് ജില്ലയിലെ പരിപാടി നാളെ രാവിലെ പത്തുമണിക്ക് നടക്കും. 29ന് തിരുവനന്തപുരത്താണ് സമരാഗ്‌നിയുടെ സമാപനം. അതേസമയം, ഇന്നലെ ഡെൽഹിയിൽ കേന്ദ്രത്തിനെതിരെ നടന്ന സംസ്‌ഥാന സർക്കാരിന്റെ പ്രതിഷേധ പരിപാടി കോൺഗ്രസ് ബഹിഷ്‌കരിച്ചിരുന്നു.
Most Read| മാലദ്വീപിലുള്ള സൈനികരെ പിൻവലിച്ച് സാങ്കേതിക വിദഗ്‌ധരെ നിയോഗിക്കും; ഇന്ത്യ