മുതലപ്പൊഴി അപകടം; കാണാതായ മുഴുവൻ പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി

By Trainee Reporter, Malabar News
muthalappozhi accident
Ajwa Travels

തിരുവനന്തപുരം: മുതലപ്പൊഴിയിൽ മൽസ്യബന്ധന വള്ളം മറിഞ്ഞു കാണാതായ മുഴുവൻ മൽസ്യത്തൊഴിലാളികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി. പുതുക്കുറിച്ചി സ്വദേശികളായ കുഞ്ഞുമോൻ, സുരേഷ് ഫെർണാണ്ടസ്, ബിജു ആന്റണി, റോബിൻ എഡ്‌വിൻ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ പുലർച്ചെ നാല് മണിയോടെ ആയിരുന്നു അപകടം. കുഞ്ഞുമോന്റെ മൃതദേഹം അപകടത്തിന് പിന്നാലെ ഇന്നലെ തന്നെ കണ്ടെത്തിയിരുന്നു.

പുലിമുട്ടിലെ കാലിനടിയിൽ കുടുങ്ങിയ നിലയിലായിരുന്നു സുരേഷിന്റെയും ബിജുവിന്റെയും മൃതദേഹം. ഹാർബറിന് സമീപത്ത് നിന്നാണ് റോബിന്റെ മൃതദേഹം കിട്ടിയത്. മൂന്ന് പേരുടെയും മൃതദേഹങ്ങൾ ഇന്നാണ് കിട്ടിയത്. നാട്ടുകാരായ മൽസ്യത്തൊഴിലാളികളും നേവിയുടെ സ്‌കൂബ ടീമും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

പുതുക്കുറിച്ചി സ്വദേശി ആന്റണിയുടെ ഉടമസ്‌ഥതയിലുള്ള വള്ളമാണ് അപകടത്തിൽപ്പെട്ടത്. തീരത്തോട് അടുക്കവേ തിരമാലയിൽപ്പെട്ടു വള്ളം മറിയുകയായിരുന്നു. മുതലപ്പൊഴിയിൽ കഴിഞ്ഞ രണ്ടുമാസത്തിനിടെ ഉണ്ടായ പത്താമത്തെ അപകടമാണിത്. അശാസ്‌ത്രീയമായ ഹാർബർ നിർമാണമാണ് തുടർച്ചയായ അപകടത്തിന് കാരണമെന്നാണ് മൽസ്യത്തൊഴിലാളികൾ ആരോപിക്കുന്നത്.

Most Read: കേന്ദ്രസർക്കാരിന് തിരിച്ചടി; ഇഡി ഡയറക്‌ടറുടെ കാലാവധി നീട്ടിയ നടപടി റദ്ദാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE