തൃശൂർ: ബജറ്റ് അവതരണത്തിനിടെ തൃശൂർ കോർപറേഷനിൽ കോൺഗ്രസ് പ്രതിഷേധം. പ്രതിപക്ഷ അംഗങ്ങൾ മേയറുടെ ചേംബറിൽ കയറി ബജറ്റ് അവതരണം തടസപ്പെടുത്തി. മേയറുടെ കൈയിൽ ഉണ്ടായിരുന്ന ബജറ്റ് അംഗങ്ങൾ കീറിയെറിയുകയും ചെയ്‌തു. പിന്നാലെ ഇരുപക്ഷവും തമ്മിൽ കോർപറേഷൻ ഓഫിസിനുള്ളിൽ ഉന്തും തള്ളുമുണ്ടായി.
ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപാൽ 2022-23 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിക്കുന്നതിനിടെയാണ് സംഭവം. കൗൺസിൽ യോഗം കൂടിയ ഉടൻ കോൺഗ്രസ് പ്രതിഷേധവുമായി ഹാളിലേക്ക് ഇറങ്ങുകയായിരുന്നു. തുടർന്ന് മേയറുടെ ചേംബറിൽ കയറി ബജറ്റ് കീറിയെറിയുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്‌തു. ഭരണപക്ഷവും രംഗത്തിറങ്ങിയതോടെ ഉന്തും തള്ളുമായി.
അമൃതം മാസ്‌റ്റർ പ്ളാൻ കരട് കൗൺസിൽ അറിയാതെ കേന്ദ്ര സർക്കാരിന് സമർപ്പിച്ചു എന്നാരോപിച്ച് പ്രതിപക്ഷ നേതാവ് രാജൻ പല്ലനയാണ് തടസവാദം ഉന്നയിച്ചത്. അവിശ്വാസം പരാജയപ്പെട്ട ശേഷം ഭരണപക്ഷത്തിനെതിരെ നിലപാട് ശക്‌തമാക്കിയിരിക്കുകയാണ് കോൺഗ്രസ്.
Most Read: സംസ്‌ഥാനത്ത് വിവിധ ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട മഴക്ക് സാധ്യത