ഭോപ്പാൽ: ഇന്ധന വിലവർധനവിൽ പ്രതിഷേധം നടത്തിയ കോൺഗ്രസ് നേതാവ് ദിഗ്‌വിജയ സിംഗ് അടക്കം 30 പേർക്കെതിരെ മധ്യപ്രദേശ് പോലീസ് കേസെടുത്തു. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചെന്ന് കാട്ടിയാണ് കേസെടുത്തത്.
“30 പേർക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. ഇതിൽ കോൺഗ്രസ് നേതാവ് ദിഗ്‌വിജയ സിംഗും ഉൾപ്പെടും. ഇന്ത്യൻ ശിക്ഷാനിയമം 188, 145 വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.”- പോലീസ് അസിസ്‌റ്റന്റ് സൂപ്രണ്ട് അങ്കിത് ജയ്സ്വാൾ പറഞ്ഞു.
എക്‌സൈസ് ഡ്യൂട്ടി ഒഴിവാക്കിയാൽ ഇന്ധനവില 25 രൂപയെങ്കിലും കുറയ്‌ക്കാനാവുമെന്ന് ദിഗ്‌വിജയ സിംഗ് പറഞ്ഞു. പെട്രോളിനും ഡീസലിനും 29 പൈസ വീതം ഇന്നും വർധിപ്പിച്ചിരുന്നു. 37 ദിവസത്തിനിടെ 22ആം തവണയാണ് ഇന്ധനവില വർധിപ്പിച്ചത്.
Read also: സംസ്‌ഥാനത്ത് ശക്‌തമായ മഴയ്‌ക്ക് സാധ്യത; ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു