വിഎച്ച്പി റാലിക്ക് നേരെ കല്ലേറ്; ഹരിയാണയിൽ വൻ സംഘർഷം- നിരോധനാജ്‌ഞ

ഹരിയാണയിലെ നൂഹിൽ വിശ്വഹിന്ദു പരിഷത്തിന്റെ റാലിക്ക് നേരെയാണ് കല്ലേറ് ഉണ്ടായത്. സംഘർഷത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റതായാണ് വിവരം.

By Trainee Reporter, Malabar News
haryana conflict
Ajwa Travels

ന്യൂഡെൽഹി: ഹരിയാണയിലെ ഗുരുഗ്രാമിന് സമീപം മതഘോഷയാത്രക്കിടെ കല്ലേറിനെ തുടർന്ന് സംഘർഷം. പ്രശ്‌നം രൂക്ഷമായതോടെ 2500ഓളം പേർ ആരാധനാലയത്തിൽ അഭയം പ്രാപിച്ചു. ഹരിയാണയിലെ നൂഹിൽ വിശ്വഹിന്ദു പരിഷത്തിന്റെ റാലിക്ക് നേരെയാണ് കല്ലേറ് ഉണ്ടായത്. സംഘർഷത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇതേത്തുടർന്ന് നിരോധനാജ്‌ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്റർനെറ്റ് സേവനങ്ങളും നിർത്തിവെച്ചു.

അക്രമികൾ കല്ലെറിയുകയും കാറുകൾക്ക് തീയിടുകയും ചെയ്‌തു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്‌തു. സംഘർഷത്തിൽ ഇരുപതോളം പേർക്ക് പരിക്കേറ്റു. ഒരാൾക്ക് വെടിയേൽക്കുകയും ചെയ്‌തു. വിഎച്ച്പി റാലിയിൽ ബജ്‌റംഗ്‌ ദൾ പ്രവർത്തകനും ഗോരക്ഷകനുമായ മോനു മനേസറിന്റെ സാന്നിധ്യമാണ് അക്രമത്തിന് ഇടയാക്കിയതെന്നാണ് റിപ്പോർട്ടുകൾ.

രാജസ്‌ഥാനിൽ രണ്ടുപേർ കൊല്ലപ്പെട്ട കേസിൽ പോലീസ് തിരയുന്നയാളാണ് മോനു മനേസർ. വിഎച്ച്പിയുടെ ശോഭായാത്രക്ക് നേരെ കല്ലേറുണ്ടായതിന് പിന്നാലെ ഗുരുഗ്രാം-ആൾവാർ ദേശീയപാതയിലുള്ള നൂഹ് നഗരത്തിൽ അക്രമ സംഭവങ്ങൾ അരങ്ങേറുകയായിരുന്നു. ഇതേത്തുടർന്ന് സർക്കാർ വാഹനങ്ങളടക്കം നിരവധി വാഹനങ്ങൾക്ക് അക്രമികൾ തീയിട്ടു. പോലീസിന് നേരെ കല്ലേറുണ്ടായി. അക്രമം നിയന്ത്രിക്കാൻ ആയിരത്തിലധികം പോലീസുകാരെയാണ് പ്രദേശത്ത് വിന്യസിച്ചിട്ടുള്ളത്. ജനങ്ങൾ വീടുകൾക്ക് ഉള്ളിൽ തന്നെ കഴിയണമെന്ന് പോലീസ് നിർദ്ദേശം നൽകി.

Most Read| 5 വയസുകാരിയുടെ കുടുംബത്തിന് അടിയന്തിര ധനസഹായമായി ഒരുലക്ഷം രൂപ; വീണാ ജോർജ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE