ന്യൂഡെൽഹി : കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്ന താജ്‌മഹൽ നാളെ മുതൽ വീണ്ടും കവാടം തുറക്കുന്നു. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കും നാളെ മുതൽ തുറന്നു പ്രവർത്തിക്കുക.
കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള സംരക്ഷിത സ്‌മാരകങ്ങളും മ്യൂസിയങ്ങളും നാളെ മുതൽ തുറക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) തീരുമാനിച്ചു. ഇതിന്റെ പശ്‌ചാത്തലത്തിലാണ് താജ്‌മഹലും നാളെ മുതൽ തുറക്കുക. കൂടാതെ രാജ്യവ്യാപകമായി 3693 സ്‌മാരകങ്ങളും 50 മ്യൂസിയങ്ങളുമാണ് ഇതിൽ ഇതിലുൾപ്പെടുക.
ഫത്തേപുർ സിക്രി, ആഗ്രകോട്ട എന്നിവയും നാളെ മുതൽ സന്ദർശകർക്ക് പ്രവേശനം നൽകും. രാജ്യത്തെ സ്‌മാരകങ്ങളും, മ്യൂസിയങ്ങളും തുറക്കുന്നത് സംബന്ധിച്ച ഉത്തരവ് കേന്ദ്രമന്ത്രി പ്രഹ്ളാദ് പട്ടേലാണ് വ്യക്‌തമാക്കിയത്. കേന്ദ്രങ്ങളിൽ സന്ദർശകർക്ക് പ്രവേശനം നൽകുന്നത് ഓൺലൈൻ ടിക്കറ്റിലൂടെയാണെന്നും, കൗണ്ടറുകളിൽ ടിക്കറ്റ് വിൽപന ഉണ്ടാകില്ലെന്നും അധികൃതർ വ്യക്‌തമാക്കി.
Read also : രാജ്യത്തെ വിലക്കയറ്റത്തിന് കാരണം ഇന്ധന വിലവർധന; പി ചിദംബരം