അന്ത്യശാസന തള്ളി; ചെങ്കടലിൽ വീണ്ടും കപ്പലുകൾക്ക് നേരെ ഹൂതി ആക്രമണം

ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്ന് ബ്രിട്ടൻ, ജപ്പാൻ, ഇറാൻ എന്നിവയുൾപ്പെടെ 12 രാജ്യങ്ങൾക്ക് സംയുക്‌തമായി യുഎസ് അന്ത്യശാസന നൽകി ഒരു ദിവസം കഴിഞ്ഞപ്പോഴാണ് വീണ്ടും ആക്രമണം നടന്നത്.

By Trainee Reporter, Malabar News
Drone attack on oil tanker;
Rep. Image
Ajwa Travels

ന്യൂയോർക്ക്: ചെങ്കടലിൽ വീണ്ടും കപ്പലുകൾക്ക് നേരെ ഹൂതി ആക്രമണം. കപ്പലുകൾക്ക് നേരെ ഡ്രോൺ അക്രമണത്തിനാണ് നീക്കം നടത്തിയത്. എന്നാൽ, ആർക്കും പരിക്കോ കേടുപാടുകളോ ഉണ്ടായിട്ടില്ലെന്ന് യുഎസ് നേവി അറിയിച്ചു. യുഎസ് സൈന്യത്തിന്റെ അന്ത്യശാസന തള്ളിയാണ് വീണ്ടും ആക്രമണം നടന്നിരിക്കുന്നത്.

ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്ന് ബ്രിട്ടൻ, ജപ്പാൻ, ഇറാൻ എന്നിവയുൾപ്പെടെ 12 രാജ്യങ്ങൾക്ക് സംയുക്‌തമായി യുഎസ് അന്ത്യശാസന നൽകി ഒരു ദിവസം കഴിഞ്ഞപ്പോഴാണ് വീണ്ടും ആക്രമണം നടന്നത്. ഇറാന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഹൂതികളുടെ നിയന്ത്രണത്തിലാണ് യെമന്റെ ഭൂരിഭാഗവും. യെമൻ കേന്ദ്രീകരിച്ചാണ് ഹൂതികളുടെ ആക്രമണം.

നവംബർ 19 മുതൽ മിസൈലുകളും ഡ്രോണും ഉപയോഗിച്ച് ചരക്ക് കപ്പലുകളെ ഉൾപ്പടെ ആക്രമിക്കുകയാണ്. ഇസ്രയേൽ ഗാസയിൽ ആക്രമണം നടത്തുന്നതിൽ പ്രതിഷേധിച്ചാണ് ഹൂതികളുടെ ആക്രമണമെന്നാണ് റിപ്പോർട്. യെമനിലെ ഹൂതികൾ ചെങ്കടലിൽ ചരക്ക് കപ്പലിന് നേരെ നടത്തിയ ആക്രമണം ചെറുത്തെന്നും ഹൂതികളുടെ മൂന്ന് ബോട്ടുകൾ മുക്കിയെന്നും യുഎസ് സേന നേരത്തെ അറിയിച്ചിരുന്നു.

Most Read| ഖത്തറിൽ മോചനം കാത്ത് ഇന്ത്യക്കാർ; അപ്പീൽ നൽകാൻ 60 ദിവസം സാവകാശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE